തിരുവനന്തപുരം: ഞായർ ലോക്ക്ഡൗണും ദിവസവുമുള്ള രാത്രി കർഫ്യൂവും തുടരുമെന്നും നിലവിലെ കൊവിഡ് നിയന്ത്രണത്തിലെ മറ്റു കാര്യങ്ങൾ ചൊവ്വാഴ്ച പരിശോധിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൊവിഡിനൊപ്പം ജീവിക്കാൻ തയാറെടുക്കുന്നവരാണ് നമ്മൾ. വാക്സിനേഷൻ പൂർത്തിയായാലും കൊവിഡ് വിട്ടുപോവില്ലെന്നാണ് വിദഗ്ദ്ധർ കാണുന്നത്. അതു കണ്ടുള്ള പ്രതിരോധ മാർഗമാണ് അവലംബിക്കുക.
ദ്രുത പ്രതികരണസേന മുഖേന കൊവിഡ് രോഗികളുടെ ക്വാറന്റൈൻ ഉറപ്പുവരുത്തും.
ഗാർഹിക സമ്പർക്ക വിലക്കിൽ കഴിയുന്ന രോഗികളുടെ എണ്ണം,
വാർഡുതല കണ്ടെയ്ൻമെന്റ്, മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം,
ഗാർഹിക സമ്പർക്കവിലക്ക് ലംഘനത്തിന് പിഴ ചുമത്തിയവരുടെയും നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയവരുടെയും വിവരം, ക്വാറന്റൈനിലുള്ള വീടുകളിൽ മരുന്നുകൾ ഉൾപ്പെടെ എത്തിക്കുന്നതിന് സ്വീകരിച്ച നടപടി എന്നിവ ജില്ലാ ദുരന്തനിവാരണ അതോറിട്ടികൾ പഞ്ചായത്തുകളിൽ നിന്നു ശേഖരിച്ച് ദിവസേന റിപ്പോർട്ട് ചെയ്യണം.
ഹോം ക്വാറന്റൈൻ ഉറപ്പാക്കാൻ പൊലീസ്
കൊവിഡ് ബാധിതരായവർ വീടുകളിൽതന്നെ കഴിയുന്നെന്ന് ഉറപ്പാക്കാൻ പൊലീസിന്റെ മോട്ടോർ സൈക്കിൾ പട്രോൾ സംഘത്തെ നിയോഗിക്കും. ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെ കേസ് എടുക്കും. ഇവരെ സി.എഫ്.എൽ.ടി.സിയിലേക്ക് മാറ്റും. കൊവിഡ് രോഗികൾക്ക് ഹോം ക്വാറന്റൈൻ സൗകര്യങ്ങൾ ലഭ്യമാണോയെന്ന് പൊലീസ് നേരിട്ട് പരിശോധിക്കും. സൗകര്യമില്ലെങ്കിൽ പഞ്ചായത്തിനെ അറിയിച്ച് രോഗിയെ സി.എഫ്.എൽ.ടി.സിയിലേക്ക് മാറ്റും. ക്വാറന്റൈനിൽ കഴിയുന്നവർക്ക് അവശ്യവസ്തുക്കൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും പൊലീസ് എത്തിക്കും. കച്ചവടസ്ഥാപനങ്ങളിൽ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |