മനാമ: ബഹ്റൈനിൽ കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കുറഞ്ഞ ഗ്രീൻ ലവലിലേക്ക് മുഴുവൻ പ്രദേശങ്ങളും മാറിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിലെ സ്ഥിതി വിലയിരുത്തിയ ശേഷം നാഷനൽ മെഡിക്കൽ ടാസ്‌ക് ഫോഴ്സ് കൈക്കൊണ്ട തീരുമാനത്തിലാണ് നടപടി. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ പ്രദേശങ്ങളെ പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ നാല് വിഭാഗങ്ങളായി നേരത്തേ തിരിച്ചിരുന്നു. നിലവിൽ എല്ലാ പ്രദേശങ്ങളും ഗ്രീൻ സോണിലായതിനാൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാമെന്നും അധികൃതർ അറിയിച്ചു. എന്നാൽ കുട്ടികളെ സ്‌കൂളിലേക്ക് അയക്കണോ വേണ്ടയോ എന്ന കാര്യത്തിൽ രക്ഷിതാക്കൾക്ക് തീരുമാനമെടുക്കാൻ അവകശമുണ്ടായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ കൊവിഡ് മുൻകരുതൽ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നല്കിയിട്ടുണ്ട്.
ഇളവുകൾ പ്രകാരം വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും റീട്ടെയിൽ ഷോപ്പുകൾ, മാളുകൾ, റെ്രസ്രാറന്റുകൾ, കഫേകൾ, ബാർബർ ഷോപ്പുകൾ എന്നിവിടങ്ങളിൽ പ്രവേശിക്കാം. വീടുകളിൽ സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കാനും അനുമതിയുണ്ടാകും.
ഔട്ട്‌ഡോർ പരിപാടികൾ, സ്‌പോർട്സ് സെന്ററുകൾ, നീന്തൽ കുളങ്ങൾ, ജിംനേഷ്യങ്ങൾ എന്നിവിടങ്ങളിലും പ്രവേശനം അനുവദിച്ചിട്ടുണ്ട്.
സിനിമ, ഇൻഡോർ സ്‌പോർട്സ് എന്നിവയിൽ വാക്സിനെടുത്തവർക്കും രോഗമുക്തി നേടിയവർക്കും പ്രവേശനമുണ്ടാകും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |