റിയാദ്: ഉത്പാദനം കൂട്ടാനുള്ള ഒപെക് പ്ളസ് കൂട്ടായ്മയുടെ തീരുമാനത്തിന്റെ ചുവടുപിടിച്ച് സൗദി അറേബ്യ ക്രൂഡോയിൽ വില വെട്ടിക്കുറച്ചു. ഉത്പാദനം കൂട്ടിയ പശ്ചാത്തലത്തിൽ എണ്ണവിതരണം കൂട്ടുന്നത് ലക്ഷ്യമിട്ടാണ് സൗദിയുടെ നടപടി. ഇന്ത്യയടക്കമുള്ള ഏഷ്യൻ വിപണിയിലേക്കുള്ള എല്ലാത്തരം ഗ്രേഡുകളുടെയും വിലയാണ് കുറച്ചത്.
സൗദിയുടെ പൊതുമേഖലാ എണ്ണക്കമ്പനിയും ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദക കമ്പനിയുമായ സൗദി ആരാംകോ അറബ് ലൈറ്റ് ക്രൂഡിന്റെ വില ബാരലിന് 1.30 ഡോളറാണ് കുറച്ചത്. സൗദി ആരാംകോയുടെ ഏറ്റവും വലിയ വിപണിയാണ് ഏഷ്യ. സൗദിയുടെ 60 ശതമാനം ക്രൂഡും വാങ്ങുന്നത് ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളാണ്. ചൈന, ദക്ഷിണ കൊറിയ, ഇന്ത്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ പെട്രോൾ, ഡീസൽ വില കുറയാൻ സഹായകമാണ് ക്രൂഡ് വില താഴ്ത്തിയ സൗദിയുടെ നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |