കൊച്ചി: ലക്ഷദ്വീപിൽ പ്രൈമറി സ്കൂൾ അദ്ധ്യാപകരുടെ യോഗ്യത എഴുത്തു പരീക്ഷയിലൂടെ വിലയിരുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് അദ്ധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു. അദ്ധ്യാപകരുടെ നിലവാരം അളക്കാൻ സർവേ നടത്താറുണ്ട്. കഴിഞ്ഞ മൂന്നു വർഷവും ഇതുണ്ടായതിനാൽ പുതിയ സർവേയുടെ ആവശ്യമില്ല. സെപ്തംബർ 10ന് നടത്തുന്ന എഴുത്തു പരീക്ഷയുടെ മാർക്ക് എന്തിനെല്ലാം ഉപയോഗിക്കുമെന്ന് അറിയില്ല. പിരിച്ചു വിടുമോ എന്ന് ആശങ്കയുണ്ടെന്നും അവർ പറയുന്നു. ഇതിനെതിരെ വിദ്യാഭ്യാസ ഡയറക്ടർക്ക് ഇന്ന് നിവേദനം നൽകുമെന്ന് ലക്ഷദ്വീപ് എംപ്ലോയീസ് പരിഷത്ത് ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |