കോഴിക്കോട്: നിപ വ്യാപനം തീവ്രമാകാൻ സാദ്ധ്യതയില്ലെന്ന് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക നിഗമനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ രോഗ നിയന്ത്രണം സാദ്ധ്യമാണ്. ആവശ്യമെങ്കിൽ കൂടുതൽ വിദഗ്ദ്ധർ കേരളത്തിലെത്തുമെന്നും കേന്ദ്രം അറിയിച്ചു.
പത്ത് ദിവസം മുന്‍പാണ് പന്ത്രണ്ടുകാരൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയത്. കുട്ടിയ്ക്ക് രോഗം ബാധിച്ചത് ജന്തുജാലങ്ങളില്‍ നിന്നാണോ, അതോ മറ്റാരിൽ നിന്നെങ്കിലും പകർന്നതാണോയെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ വ്യക്തത വരേണ്ടത് പ്രതിരോധ പ്രവർത്തനങ്ങളില്‍ നിർണായകമാണ്.
കുട്ടി റംബുട്ടാൻ കഴിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞിരുന്നു. രോഗം പടര്‍ന്നത് റംബുട്ടാനില്‍ നിന്നാകാമെന്നാണ് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക നിഗമനമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |