കൊല്ലങ്കോട്: മുതലമട കള്ളിയമ്പാറയിൽ ആനയിറങ്ങി കൃഷി നശിപ്പിച്ചു. വേലാങ്കാട്ടിൽ ചെന്താമരയുടെ ആറ് തെങ്, പത്ത് കവുങ്ങ്, 20 വാഴ, മുരളീദാസിന്റെ നാല് തെങ്ങ്, ഏഴ് കവുങ്ങ്, വാസുദേവന്റെ ആഞ്ച് തെങ്ങ്, 15 കവുങ്ങ്, 50 വാഴ, ഉഷാകുമാരിയുടെ രണ്ട് തെങ്ങ്, പത്ത് വാഴ, അഞ്ച് കവുങ്ങ് എന്നിവാണ് ഒറ്റയാന ഇറങ്ങി നശിപ്പിച്ചത്.
നശിച്ച മിക്ക കൃഷികളും കായ്ഫലമുള്ളവയാണ്. കഴിഞ്ഞയാഴ്ച ഒറ്റയാനെത്തി വിളനാശമുണ്ടാക്കിയ സ്ഥലത്താണ് വീണ്ടും ആനയിറങ്ങിയത്. സൗരോർജ വേലിയിലേക്ക് തെങ്ങും മരവും തള്ളിയിട്ടാണ് ആന കൃഷിയിടത്തിലേക്ക് എത്തുന്നത്. നശിച്ച കൃഷിസ്ഥലങ്ങൾ നെന്മാറ ഡി.എഫ്.ഒ: ആർ.ശിവപ്രസാദ് സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |