തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ നിപ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സെപ്‌തംബർ മാസം 18നും 25നും സംസ്ഥാനത്ത് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി പിഎസ്‌സി അറിയിച്ചു. ഡിഗ്രി യോഗ്യതയുളളവരുടെ പ്രാഥമിക പരീക്ഷകളാണ് മാറ്റിവച്ചത്. ഈ പരീക്ഷകൾ ഒക്‌ടോബർ 23നും 30നുമായി നടത്തുമെന്നും പിഎസ്‌സി അറിയിച്ചു.
അതേസമയം നിപ ബാധിച്ച് 12 വയസുകാരൻ മുഹമ്മദ് ഹാഷിം മരണമടഞ്ഞ പാഴൂരിൽ കൂടുതൽ വഴികൾ അടയ്‌ക്കും. രോഗം പിടിപെടാനിടയായ സാഹചര്യം കണ്ടെത്താൻ പഴുതടച്ച അന്വേഷണമാണ്. ഇവിടെ കടകളും അടയ്‌ക്കാൻ നിർദ്ദേശമുണ്ട്.
രോഗബാധ മൃഗങ്ങളിൽ നിന്ന് നേരിട്ട് വരാറില്ലെങ്കിലും സ്ഥലത്തെ വളർത്ത് മൃഗങ്ങളുടെതുൾപ്പടെ സ്രവം ശേഖരിച്ചു. പ്രദേശത്തെ വവ്വാലുകളുടെ സ്രവം ശേഖരിക്കാൻ നടപടിയുണ്ടാകും. കാട്ടുപന്നി ശല്യമുളളതിനാൽ അവയുടെ സാമ്പിളും ശേഖരിച്ചേക്കും. കുട്ടിയുടെ സമ്പർക്ക പട്ടികയിലുളളവരുടെ എണ്ണം 251 ആയി. ഇതിൽ 32 പേർ ഹൈറിസ്‌ക് വിഭാഗത്തിലാണ്. ഇവരിൽ എട്ടുപേർക്ക് രോഗലക്ഷണമുണ്ട്. ഇവരുടെ സാമ്പിൾ പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്കയച്ചു. ഫലം വൈകാതെ ലഭിക്കുമെന്ന് കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |