ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിദ്വേഷകരമായ പരാമർശം നടത്തിയെന്നാരോപിച്ച് മുൻ ഗവർണർ അസീസ് ഖുറേഷിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. 'യോഗി രക്തം കുടിക്കുന്ന രാക്ഷസനാണെന്നാണ്' അസീസ് ഖുറേഷി പറഞ്ഞത്.
ബി.ജെ.പി നേതാവ് ആകാശ് കുമാർ സക്‌സേനയുടെ പരാതിയിലാണ് കേസെടുത്തത്. മതസ്പർദ്ധയുണ്ടാക്കുന്ന പരാമർശമാണിതെന്നും സമൂഹത്തിലെ സമാധാന അന്തരീക്ഷം തകർക്കുമെന്നും സക്‌സേനയുടെ പരാതിയിൽ പറയുന്നു.
സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ വസതി സന്ദർശിച്ച ശേഷമായിരുന്നു അസീസിന്റെ വിവാദ പരാമർശം.
മുതിർന്ന കോൺഗ്രസ് നേതാവായ 81കാരൻ ഖുറേഷി 2014-15 കാലയളവിൽ മിസോറം ഗവർണറായിരുന്നു. കുറച്ചുകാലം ഉത്തർപ്രദേശിന്റെ ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |