പാലക്കാട്: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പറളി എക്‌സൈസ് സംഘം പത്തിരിപ്പാല, വെള്ളറോഡ്, മങ്കര ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച 33 ലിറ്റർ വാഷ്, എട്ട് ലിറ്റർ വിദേശമദ്യം, രണ്ടു ലിറ്റർ ചാരായം,
എന്നിവ പിടികൂടി.
മൂന്ന് പേർക്കെതിരെ കേസെടുത്തു. സമ്പൂർണ ലോക്ക്ഡൗൺ ദിവസമായ ഞായറാഴ്ച മുന്നിൽ കണ്ടുകൊണ്ടായിരുന്നു മദ്യത്തിന്റെ സൂക്ഷിപ്പ്. പ്രദേശത്ത് കൊവിഡ് നിയന്ത്രണം മറയാക്കി വിദേശമദ്യം വില്പന നടക്കുന്നുവെന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. മങ്കര കോട്ടചെമ്മുക സ്വദേശി പഴനിയുടെ വീട്ടിൽ നിന്നും രണ്ടുലിറ്റർ ചാരായവും 33 ലിറ്റർ വാഷും പിടികൂടി. മാങ്കുറുശ്ശി പത്തരിപ്പാല എന്നിവിടങ്ങളിൽ നിന്നും വെണ്ണക്കര സ്വദേശി പ്രമോദ്, കല്ലടിക്കോട് സ്വദേശി അരവിന്ദൻ എന്നിവരെ വിദേശമദ്യവുമായും പിടികൂടി.
പറളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.ആർ.അജിത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിന്റീവ് ഓഫീസർമാരായ ജിഷു ജോസഫ്, പി.എൻ.സനിൽ, പ്രവന്റീവ് ഓഫീസർ (ഗ്രേഡ്) കെ.പി.അനീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.കെ.പ്രേംകുമാർ, എ.കെ.അരുൺകുമാർ, കെ.പ്രമോദ്, ടി.വി.അഖിൽ, ഡി.വിപിൻദാസ്, കെ.ടി.ശബരീഷ്, എസ്.നിഷാദ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.ടി.റഷീദ, എ.അജിത, എം.വേണി, കെ.ഷീജ, എക്‌സൈസ് ഡ്രൈവർ രഘുനാഥൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |