തിരുവനന്തപുരം : നിപ പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും മസ്‌തിഷ്ക വീക്ക ലക്ഷണങ്ങളുമായി സർക്കാർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവരിൽ പ്രത്യേക നിരീക്ഷണം നടത്താൻ ആരോഗ്യവകുപ്പ് പുറത്തിറക്കിയ നിപ മാനേജ്മെന്റ് പ്രോട്ടോക്കോളിൽ നിർദ്ദേശം. ഇക്കാര്യം കർശനമായി പാലിക്കണം. കേരളത്തിൽ കണ്ടെത്തിയ കേസുകളിൽ മസ്‌തിഷ്കവീക്കമായിരുന്നു ലക്ഷണം.
കൊവിഡ് സാഹചര്യത്തിൽ നിലവിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുമായെത്തുന്നവരിൽ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. നിപ ചികിത്സയ്ക്കും ഡിസ്ചാർജിനുമുള്ള മാർഗരേഖയും ആരോഗ്യവകുപ്പ് പുറത്തിറക്കി. പ്രാദേശിക തലത്തിൽ സർവയലൻസ്, ടെസ്റ്റിംഗ്, രോഗീപരിചരണം എന്നിവ കാര്യക്ഷമമാക്കണം. കോണ്ടാക്ട് ട്രെയ്‌സിംഗും ക്വാറന്റൈനും ഉറപ്പാക്കും. പരിശോധന സുഗമമാക്കണം. ആശുപത്രികൾ ചികിത്സാ മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് ദിവസവും ഏകോപന യോഗങ്ങൾ നടത്തണം. അതിന്റെ വിശദാംശങ്ങൾ മാദ്ധ്യമങ്ങൾക്ക് നൽകണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |