മഞ്ചേരി: മഹാശിലായുഗ ശേഷിപ്പായ മഞ്ചേരി പട്ടർകുളത്തെ കുടക്കല്ല് സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. മഞ്ചേരി പട്ടർകുളത്തെ കുടക്കല്ല് സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥലത്തിന്റെയും നാടിന്റെയും ഓർമ്മ നിലനിറുത്തുന്ന തരത്തിൽ കുടക്കല്ല് സംരക്ഷിക്കുമെന്നും പുരാവസ്തുവകുപ്പുമായി ബന്ധപ്പെട്ട് സംരക്ഷിത സ്മാരകമായി മാറ്റിയെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലായിരുന്ന കുടക്കല്ല് നിൽക്കുന്ന രണ്ട് സെന്റ് സ്ഥലവും വഴിയും ഉൾപ്പെടുന്ന സ്ഥലത്തിന്റെ സർവേ നമ്പർ അടക്കമുള്ള രേഖകൾ സർക്കാരിന് കൈമാറിയിട്ടുണ്ട്. മൂന്ന് മീറ്റർ വീതിയിൽ വഴി വിട്ട് നൽകാൻ ഉടമസ്ഥർ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
അഡ്വ. യു.എ ലത്തീഫ് എം.എൽ.എ, മഞ്ചേരി നഗരസഭ ചെയർപേഴ്സൺ വി.എം സുബൈദ, പുരാവസ്തുവകുപ്പ് ആർടിസ്റ്റ് കെ.എസ്. ജീവ മോൾ, നറുകര വില്ലേജ് ഓഫീസർ പി.പി ഉമ്മർ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |