കൊച്ചി: യുവ നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നടനും സംവിധായകനുമായ നാദിർഷയുടെ സാക്ഷിവിസ്താരം ഇന്നും തുടരും. ഇന്നലെ രാവിലെ ഹാജരായ നാദിർഷയുടെ വിസ്താരം വൈകുന്നേരം വരെ തുടർന്നു. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ സുഹൃത്തുകൂടിയായ നാദിർഷയെ കേസിന്റെ ആദ്യഘട്ടത്തിൽ ദിലീപിനൊപ്പം അന്വേഷണസംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. പിന്നീടാണ് നാദിർഷയെ പ്രോസിക്യൂഷൻ സാക്ഷിയാക്കിയത്. വരും ദിവസങ്ങളിൽ ദിലീപിന്റെ സഹോദരൻ, ഡ്രൈവർ അപ്പുണ്ണി തുടങ്ങിയവരുടെ സാക്ഷി വിസ്താരം നടക്കും. 2017 ഫെബ്രുവരി 17 നാണ് തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വരുമ്പോൾ നടിയെ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയത്. നടൻ ദിലീപ് നൽകിയ ക്വട്ടേഷനാണിതെന്ന് കണ്ടെത്തിയതോടെ ദിലീപിനെയും കേസിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |