കൊച്ചി: കോഴിക്കോട് നിപ്പ വൈറസ് സ്ഥിരീകരിച്ചതിനു പിന്നാലെ ജില്ലയിൽ മുൻകരുതൽ ശക്തമാക്കി. സർക്കാർ - സ്വകാര്യ ആശുപത്രികൾക്ക് ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ നൽകി. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഹോമിയോ- ആയുർവേദ മെഡിക്കൽ ഓഫീസർമാരുമായും ഡി.എം.ഒ ചർച്ചകൾ നടത്തി. ജില്ലാതല പ്രോഗ്രാം ഓഫീസർമാരുടെ യോഗവും ചേർന്നു.
ജില്ലയിലെ മുഴുവൻ സർക്കാർ ഡോക്ടർമാരും പങ്കെടുക്കുന്ന യോഗം ഇന്ന് ചേരും. അടിയന്തരമായി സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ ചർച്ചയാകും. ഉച്ചയ്ക്ക് ശേഷം ഫീൽഡുതല ഓഫീസർമാരുടെയും യോഗങ്ങളാണ് ചേരുക.
നിപയ്‌ക്കെതിരെ സ്വീകരിക്കേണ്ട മുൻകരുതലും രോഗലക്ഷണങ്ങൾ സംബന്ധിച്ചും ജില്ലാ മാസ് മീഡിയാ വിഭാഗം പ്രചാരണം തുടങ്ങിയിട്ടുണ്ട്. പനിയും ജലദോഷവുമായെത്തുന്നവരിൽ നിപ സംശയം( അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം)തോന്നിയാൽ കർശന പരിശോധനകൾ നടത്തും. സമ്പർക്കം കണ്ടെത്താനുള്ള ശ്രമങ്ങൾ ഉൾപ്പെടെ ആരംഭിക്കും.
രോഗം സ്ഥിരീകരിച്ചാൽ
ലക്ഷണങ്ങൾ
പ്രതിരോധ മാർഗങ്ങൾ
രോഗം പകരുന്നത്
രോഗ സ്ഥിരീകരണം തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനൽ ഫ്‌ളൂയിഡ് എന്നിവയിൽ നിന്നുമെടുക്കുന്ന സാമ്പിളുകളുടെ ആർ.ടി.പി.സി.ആർ പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്. ജില്ലയിൽ മുൻപും
2019 ജൂണിൽ പറവൂർ വടക്കേക്കര പഞ്ചായത്തിലെ യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സിച്ച് ഭേദമാവുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |