കൊച്ചി: തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും സ്വകാര്യ സുരക്ഷാ ഏജൻസി ജീവനക്കാരിൽ നിന്ന് കളമശേരി പൊലീസ് 18 തോക്കുകൾ പിടികൂടി. വ്യാജലൈസൻസാണ് ഇവയ്ക്കെന്നാണ് നിഗമനം. മുംബയ് ആസ്ഥാനമായ സ്വകാര്യ ഏജൻസി 'സിസ്കോ'യുടെ ജീവനക്കാരാണിവർ. എല്ലാവരും ജമ്മു കാശ്മീർ സ്വദേശികളാണ്. തിരുവനന്തപുരത്തേതു പോലെ ഈ തോക്കുകളുടെയും ലൈസൻസ് കാശ്മീരിലെ രജൗരി ജില്ലയിലാണ്. രജൗരി കളക്ടറുമായി ബന്ധപ്പെട്ട് ലൈസൻസിന്റെ സാധുത പരിശോധിക്കും. ലൈസൻസില്ലെന്ന് കണ്ടെത്തിയാൽ അറസ്റ്റുണ്ടാകുമെന്ന് കളമശേരി സി.ഐ പി.ആർ.സന്തോഷ് കേരളകൗമുദിയോട് പറഞ്ഞു. ജീവനക്കാർ പൊലീസ് നിരീക്ഷണത്തിലാണ്. ജില്ലയിലെ മറ്റ് സ്റ്റേഷൻ പരിധികളിലും പരിശോധന പുരോഗമിക്കുന്നുണ്ട്. തിരുവനന്തപുരത്ത് അറസ്റ്റിലായ അഞ്ചു പേരും ഇതേ ഏജൻസിയുടെ ജീവനക്കാരാണ്. എ.ടി.എമ്മിൽ നിറയ്ക്കാൻ കൊണ്ടുപോകുന്ന പണത്തിന്റെ സുരക്ഷയ്ക്കായാണ് ഇവരെ നിയോഗിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |