കൊച്ചി: ജില്ലയിൽ കൊവിഷീൽഡ് വാക്‌സിൻ ഇല്ലാത്തതിനാൽ മുടങ്ങിയ വാക്‌സിനേഷൻ ഇന്ന് പുനഃരാരംഭിക്കും. ഇന്നലെ 80,500 കൊവിഷീൽഡ് വാക്‌സിനാണെത്തിയത്. വെള്ളിയാഴ്ച മുതൽ കൊവീഷീൽഡ് ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്ന 25,000ൽ താഴെ കൊവാക്‌സിനാണ് ഈ ദിവസങ്ങളിൽ നൽകിയത്. നിലവിൽ കൊവീഷീൽഡ് മാത്രമാണ് ജില്ലയിലുള്ളത്. ഞായറാഴ്ച 6,285 ഡോസ് മാത്രമാണ് ആകെ നൽകിയത്. ഇതിൽ 3,229 ഫസ്റ്റ് ഡോസും 3,056 സെക്കൻഡ് ഡോസും. ഒന്നാം ഡോസ് വാക്‌സിനേഷനായി മാത്രം മൂന്ന് ലക്ഷത്തിലേറെ വാക്‌സിൻ ഇനിയും വേണ്ടി വരും. രണ്ടാം ഡോസിന് 23 ലക്ഷത്തിലേറെ ഡോസും. ഇന്ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും രാവിലെ ഒൻപത് മുതൽ വാക്‌സിനേഷൻ ഉണ്ട്. കൊവീഷീൽഡ് വാക്‌സിനാണ് നൽകുക. തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലുള്ള വാക്‌സിനേഷന് സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കും.
ജില്ലയിൽ ഇതുവരെ
സ്വകാര്യ ആശുപത്രികളിൽ ക്ഷാമമില്ല
ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ വാക്‌സിൻ ക്ഷാമമില്ല. കൊവീഷീൽഡും കൊവാക്‌സിനും സ്പുട്‌നിക്കും യഥേഷ്ടമുണ്ടെന്നാണ് വിവരം.
ജില്ലയുടെ വാക്‌സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരമായി. വാക്‌സിൻ ലഭ്യത കൂട്ടിയേ തീരു. ഡോ.ശിവദാസ്, വാക്‌സിേേനഷൻ നോഡൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |