വാഷിംഗ്ടൺ : അമേരിക്കയിലെ ഫ്‌ളോറിഡയിലും വാഷിംഗ്ടണിലുമുണ്ടായ വെടിവെപ്പിൽ ഏഴു പേർ മരിച്ചു. ഫ്‌ളോറിഡയിൽ മൂന്നു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞടക്കം നാലു പേരും വാഷിംഗ്ടണിൽ മൂന്നു പേരുമാണ് കൊല്ലപ്പെട്ടത്. ഫ്ലോറിഡയിൽ നടന്ന ആക്രമണത്തിന് പിന്നിൽ ഞായറാഴ്ച പുലർച്ചെ ഫ്‌ളോറിഡയിൽ നടന്ന ആക്രമണത്തിൽ ലേക്ലാൻഡിൽ തോക്കുധാരി രണ്ടു വീടുകളിൽ കയറിയാണ് നാലു പേരെ തോക്കിനിരയാക്കിയത്. മരിച്ചവരിൽ 11 കാരിയും ഉൾപ്പെടുന്നു. പൊലീസ് എത്തിയപ്പോൾ അവർക്ക് നേരെയും വെടിവെച്ച ആക്രമി ഒടുവിൽ കീഴടങ്ങിയെന്ന് അധികൃതർ പറഞ്ഞു. ബ്രയാൻ റിലേ എന്ന 33 കാരനായ മുൻ യു.എസ് സൈനികനാണ് അക്രമിയെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി വാഷിംഗ്ടണിൽ നടന്ന മറ്റൊരു വെടിവയ്പ്പിൽ മൂന്നു പേർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. വാഹനത്തിലെത്തിയ കൊലയാളിസംഘം ആൾക്കൂട്ടത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |