ഒരേ സംവിധായകൻ, ഒരേ നായകൻ ഒരേ തിരക്കഥാകൃത്ത്, തുടർചിത്രങ്ങൾ നാല്. ലോക സിനിമയിൽ തന്നെ ഇങ്ങനെ ഒരു പരമ്പരയേ ഉള്ളൂ. അത് സി.ബി.ഐ ഡയറിക്കുറിപ്പാണ്. മമ്മൂട്ടി എന്ന കറകളഞ്ഞ അന്വേഷണ ഉദ്യോഗസ്ഥൻ നിറഞ്ഞാടിയ ഈ പരമ്പരയ്ക്ക് അഞ്ചാമതൊരു ഭാഗം കൂടി വരുന്നു. മമ്മൂട്ടിക്ക് സംവിധായകൻ കെ.മധുവും തിരക്കഥാകൃത്ത് എസ്.എൻ.സ്വാമിയും നൽകുന്ന പിറന്നാൾ സമ്മാനമാണ് ഈ ചിത്രം.... കെ. മധു എഴുതുന്നു
ഒരു സിനിമാ ലൊക്കേഷനിൽ വച്ച് എസ്.എൻ.സ്വാമി ഒരു സി.ബി.ഐ ഡയറിക്കുറിപ്പിന്റെ കഥ വിവരിക്കുമ്പോൾ കൈ പുറകിൽകെട്ടി നടന്നാണ് മമ്മൂട്ടി അത് കേട്ടത്. കഥ പറഞ്ഞു തീർന്നപ്പോൾ കഥാനായകന്റെ ചലനങ്ങളിൽ എസ്.എൻ.സ്വാമി ആ കൈപുറകിൽ കെട്ടിയുള്ള നടപ്പ് കൂടി എഴുതി ചേർത്തു. പിന്നീട് സ്ക്രിപ്റ്റ് പൂർത്തിയാകുന്ന ഘട്ടത്തിൽ സി.ബി.ഐ ഓഫീസറായ സേതുരാമൻ, സേതുരാമയ്യർ ആയിക്കോട്ടെ എന്ന് നിർദേശിച്ചതും മമ്മൂട്ടിയായിരുന്നു. ''അയ്യരായാൽ നന്നായിരിക്കും ബുദ്ധികൂർമ്മത അയ്യർക്കല്ലേ, താനും ഒരു സ്വാമിയല്ല. തന്റെ ബുദ്ധിയല്ലേ ഈ സിനിമ അപ്പോൾ അയ്യർ ആകുന്നതല്ലേ നല്ലത്''- എന്നായിരുന്നു എസ്.എൻ.സ്വാമിയോട് മമ്മൂട്ടി പറഞ്ഞത്. കൈ പിന്നിൽ കെട്ടി നടന്ന സേതുരാമയ്യരെ കരഘോഷം മുഴക്കിയാണ് പ്രേക്ഷകർ സ്വീകരിച്ചത്
കുറ്റാന്വേഷണ സിനിമകളുടെ ചരിത്രത്തിൽ അന്വേഷണത്തിന്റെ ആധികാരികത കൊണ്ടു വന്നത് ഒരു സി.ബി.ഐ ഡയറിക്കുറിപ്പിലൂടെയായിരുന്നു. നാലുഭാഗങ്ങളിലും ആ ആധികാരികത നിലനിറുത്താനും കഴിഞ്ഞു. ഒരു കുറ്റാന്വേഷകന്റെ ചലനങ്ങൾ, ഭാവങ്ങൾ, കുശാഗ്രബുദ്ധിയോടു കൂടി കുരുക്കുകൾ അഴിക്കുന്ന രീതി ഇതെല്ലാം കൃത്യമായി മനസിലാക്കിയാണ് മമ്മൂട്ടി സേതുരാമയ്യരായത്. കഥാപാത്രത്തിന്റെ നടപ്പിലും ചടുലതയും ഒരേ രീതിയിൽ തന്നെ നാലു സിനിമകളിലും തുടരാൻ മമ്മൂട്ടിക്കായി എന്നത് അദ്ദേഹത്തിന്റെ വിജയമാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പിറന്നാൾ സമ്മാനമായി എനിക്കും സ്വാമിക്കും നൽകാനുള്ളത് സി.ബി.ഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗമാണ്. ഉടനെ ആരംഭിക്കുന്ന സിനിമ സ്വർഗചിത്ര അപ്പച്ചനാണ് നിർമ്മിക്കുന്നത്.
ഒരേ സംവിധായകൻ, ഒരേ നായകൻ ഒരേ തിരക്കഥാകൃത്ത് എന്നിവർ തുടർചിത്രങ്ങൾ അഞ്ചെണ്ണം ഒരുക്കുന്നത് ലോക സിനിമയിൽ തന്നെ ഇതായിരിക്കും. ഞാൻ ഫേസ്ബുക്കിൽ എന്ത് പോസ്റ്റിട്ടാലും സി.ബി.ഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗം വേണമെന്ന് പ്രേക്ഷകർ കമന്റുകളിലൂടെ ആവശ്യപ്പെടാറുണ്ട്. നാലു സിനിമ ഒരുക്കി വിജയിപ്പിച്ച ശേഷം അഞ്ചാംഭാഗം ഒരുക്കുന്നത് ഈസിയല്ലെന്ന് അറിഞ്ഞു കൊണ്ടാണ് ഇറങ്ങുന്നത് മമ്മൂട്ടിയിലുള്ള വിശ്വാസം കൊണ്ടാണ്. നമ്മൾ തമ്മിലൊരു മാനസിക ഐക്യമുണ്ട്. നമ്മൾ മൂന്നു പേരും ഒരുമിച്ച മറ്റൊരു അന്വേഷണ ചിത്രമായ അഭിഭാഷകന്റെ കേസ് ഡയറിയും പ്രേക്ഷകർ സ്വീകരിച്ചതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |