കാബൂൾ : ഓഗസ്റ്റ് 31 അമേരിക്കൻ സൈന്യം ഔദ്യോഗികമായി അഫ്ഗാന്സ്ഥാനിൽ നിന്നും പിന്മാറിയെങ്കിലും നൂറോളം അമേരിക്കൻ പൗരൻമാർ ഇപ്പോഴും അഫ്ഗാനിസ്ഥാനിൽ ഉണ്ട്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് പൗരൻമാരെയും, തങ്ങളെ വിവിധ കാര്യങ്ങളിൽ സഹായിച്ച അഫ്കാൻകാരെയും അമേരിക്ക വിമാന മാർഗം ഒഴിപ്പിച്ചിരുന്നു. ബാക്കിയുള്ളവരുടെ കാര്യത്തിൽ ഇനി എങ്ങനെ രക്ഷാപ്രവർത്തനം നടത്തും എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരവേ നാല് അമേരിക്കക്കാർ കരമാർഗം അഫ്ഗാൻ വിട്ട സംഭവം മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
താലിബാന്റെ സമ്മതത്തോടെയാണ് കരമാർഗം നാല് അമേരിക്കക്കാർ അഫ്ഗാനിസ്ഥാൻ വിട്ടതെന്നാണ് സൂചന. തങ്ങളുടെ പൗരൻമാരെ താലിബാൻ തടഞ്ഞില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചിട്ടുണ്ട്. അഫ്ഗാന്റെ അതിർത്തി കടന്ന് ഇവർ എത്തിയ രാജ്യത്ത് അമേരിക്കൻ നയതന്ത്രജ്ഞർ സ്വീകരിച്ചു എന്നും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇത് ഏത് രാജ്യത്തായിരുന്നു എന്നത് പുറത്ത് വിട്ടിട്ടില്ല.
അഫ്ഗാനിസ്ഥാനിൽ നിന്ന് ആഗസ്റ്റ് 31 ന് നടന്ന അമേരിക്കൻ പിന്മാറ്റത്തിന് ശേഷം വിദേശികൾ അഫ്ഗാന് പുറത്തുവന്ന ആദ്യ സംഭവമാണിത്. ഇനിയും കരമാർഗം ഇത്തരം ഓപ്പറേഷനുകൾ അമേരിക്ക നടത്തുമെന്നാണ് സൂചന.
124,000 ആളുകളെയാണ് കാബൂളിൽ നിന്നും വിമാനമാർഗം അമേരിക്ക കൊണ്ടു പോയത്. അതിൽ ആയിരക്കണക്കിന് അഫ്ഗാനികൾ ഉൾപ്പെട്ടിരുന്നു. ഇത് താലിബാനെ ചൊടിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |