SignIn
Kerala Kaumudi Online
Friday, 19 April 2024 12.14 PM IST

കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചവർ പിറ്റേന്ന് ബി ജെ പിയായി, ഒരിടത്ത് മാത്രം ജയിച്ച ബി ജെ പിക്ക് മൂന്നിടത്ത് ഭരണം

flag

ജയ്പൂർ: രാജസ്ഥാനിലെ ആറ് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഒരിടത്തുമാത്രമാണ് ബി ജെ പിക്ക് ജയിക്കാൻ കഴിഞ്ഞതെങ്കിലും മൂന്ന് ജില്ലാ പഞ്ചായത്തുകളിൽ ഭരണം പിടിച്ചു. തിരഞ്ഞെടുപ്പിൽ ജയിച്ച കോൺഗ്രസ് അംഗങ്ങൾ കൂറുമാറിയതോടെയാണ് ബി ജെ പിക്ക് ഭരണം പിടിക്കാനായത്.

ഭരണം പിടിച്ച ജയ്പൂർ, ഭാരത്പുര്‍, സരോഹി എന്നിവിടങ്ങളില്‍ സരോഹിയില്‍ മാത്രമാണ് ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചത്.

ജയ്പൂരില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച രമാദേവി കഴിഞ്ഞ ദിവസം രാവിലെ ഒമ്പതുമണിയോടെ പാർട്ടിയിൽ നിന്ന് രാജിവച്ച് 11ന് ബിജെപിയില്‍ ചേര്‍ന്നു. വൈകുന്നേരം നടന്ന ജില്ലാ പഞ്ചായത്ത് പ്രമുഖ് തെരഞ്ഞെടുപ്പില്‍ ബി ജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ജയിക്കുകയും ചെയ്തു. ഇവിടെ ബി ജെ പിക്ക് 25ഉം കോണ്‍ഗ്രസിന് 26ഉം സീറ്റാണ് ലഭിച്ചത്. രമാദേവിയോടൊപ്പം മറ്റൊരു കോണ്‍ഗ്രസ് അംഗവും ബിജെപിക്ക് വോട്ട് ചെയ്തതോടെ അവര്‍ക്ക് 27 വോട്ട് ലഭിച്ചു. അതോടെ ഭരണം ഉറപ്പിക്കുകയും ചെയ്തു.

ഇതിനിടെ ബി ജെ പി കുതിരകച്ചവടത്തിലൂടെ അധികാരം പിടിക്കുയാണെന്ന ആരോപണവുമായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തി. അതേസമയം വരുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ ട്രെയിലറാണ് കണ്ടതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RAJASTHAN-LOCAL-BODY-ELECTION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.