ന്യൂഡൽഹി: കാബൂളിൽ കുടുങ്ങിയ 300ഓളം ആളുകളെ ഈയാഴ്ച മുതൽ ഒഴിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയം നടപടികൾ തുടങ്ങി. ഡൽഹിയിൽ എത്തിക്കുന്ന ഇവർക്ക് വിമാനത്താവളത്തിന് സമീപമുള്ള ചാവ്‌ലയിലെ ഐ.ബി.പി സേനാ ക്യാമ്പിൽ ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തും. അതിനിടെ കാബൂളിൽ നിന്ന് നേരത്തെ വന്ന മലയാളി കന്യാസ്‌ത്രീ സിസ്റ്റർ തെരേസ അടക്കം 78 പേർ ചാവ്‌ലാ ക്യാമ്പിൽ ക്വാറന്റൈൻ പൂർത്തിയാക്കി.രണ്ടുതവണ കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇവരെ വിടുന്നത്.
കാബൂൾ വിമാനത്താവളത്തിന്റെ പ്രവർത്തനം നേരെയാകുമ്പോൾ അവശേഷിക്കുന്നവരെ നാട്ടിലെത്തിക്കാനാണ് വിദേശകാര്യ മന്ത്രാലയം ശ്രമിക്കുന്നത്. 300 പേരിൽ എത്ര ഇന്ത്യക്കാർ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |