തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവ ജയന്തി ദിനത്തിൽ ഗുരുദേവനെ പാർട്ടി മുഖപത്രമായ ജനയുഗം തമസ്കരിച്ചുവെന്ന് ഫേസ്ബുക്കിൽ വിമർശനമുന്നയിച്ച സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ഇടുക്കി ജില്ലാ സെക്രട്ടറിയുമായ കെ.കെ. ശിവരാമന്റെ വിശദീകരണം നാളെ തുടങ്ങുന്ന സി.പി.ഐ നേതൃയോഗം ചർച്ച ചെയ്യും. വിമർശനം പാർട്ടിക്കകത്ത് ഉന്നയിക്കുന്നതിന് പകരം പരസ്യമായി നടത്തിയതിനാണ് വിശദീകരണം തേടിയത്.
ഗുരുദേവന്റെ ചിത്രം അന്ന് മുഖപത്രം ഒന്നാം പേജിൽ നൽകിയിരുന്നെങ്കിലും മറ്റ് പത്രങ്ങൾ നൽകിയ പ്രാധാന്യം നൽകിയില്ലെന്നാരോപിച്ചാണ് ശിവരാമൻ രൂക്ഷവിമർശനമുന്നയിച്ചത്. ശ്രീനാരായണഗുരുവിനെ എല്ലായ്പ്പോഴും ഓർക്കുന്ന സംസ്കാരമാണ് മുഖപത്രത്തിന്റേതെന്ന് ചൂണ്ടിക്കാട്ടി എഡിറ്റർ കൂടിയായ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവംഗം രാജാജി മാത്യു തോമസ് മറുപടിയും നൽകി. നാളെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവും 10, 11 തീയതികളിൽ സംസ്ഥാന കൗൺസിലുമാണ് ചേരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |