കൊയിലാണ്ടി: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ കൊയിലാണ്ടി കുറുവങ്ങാട് 1992-ൽ സ്ഥാപിച്ച
ഐ.ടി.ഐ ഇപ്പോഴും പഴയ ഐ.ടി.ഐ തന്നെ. തുടക്കത്തിൽ ഉണ്ടായിരുന്ന രണ്ട് ട്രേഡുകൾ ആണ് മുപ്പത് വർഷം പിന്നിടുമ്പോഴും ഇവിടെയുള്ളത്. പുതിയ കാലത്തിന് അനുയോജ്യമായ ട്രേഡുകൾ തുടങ്ങാൻ സർക്കാരിന് ഒട്ടും താത്പര്യമില്ല. തൊട്ടടുത്ത് രണ്ട് കിലോമീറ്റർ അകലത്തിൽ പ്രവർത്തിക്കുന്ന തൊഴിൽ വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഐയിൽ കേരളത്തിനകത്തും പുറത്തും വിദേശത്തും തൊഴിൽ സാദ്ധ്യതയുള്ള പത്ത് ട്രേഡുകളാണ് കലോചിതമായി സർക്കാർ അനുവദിച്ചത്. ഇതുമായി താരതമ്യം ചെയ്യുമ്പോഴാണ് പട്ടികജാതി വിഭാഗത്തോടുള്ള അവഗണന തിരിച്ചറിയുക. പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഐകളിൽ ആകെ സീറ്റിന്റെ 80 ശതമാനം പട്ടികജാതിയ്ക്കും പത്തു ശതമാനം പട്ടിക വർഗത്തിനും പത്തു ശതമാനം മറ്റു വിഭാഗങ്ങൾക്കുമാണ്. ആരംഭത്തിൽ കുലത്തൊഴിൽ പരിശീലിപ്പിക്കുന്ന ഐ ടി.സി ആയിരുന്നു. 1992ലാണ് ഐ.ടി.സി - ഐ.ടി.ഐ ആകുന്നത്. കേരളത്തിൽ ഇത്തരം 43 ഐ.ടി.ഐകൾ ഉണ്ട്. ഒട്ടു മിക്കതും തുടങ്ങിയ അവസ്ഥയിൽ തന്നെ. കുറുവങ്ങാട് ഐ.ടി.ഐയിൽ ജില്ലയിലെ പട്ടികജാതി വിഭാഗങ്ങൾ കൂടുതലായുള്ള പ്രദേശങ്ങളിൽ നിന്നും അന്യ ജില്ലകളിൽ നിന്നും കുട്ടികൾ പഠിക്കുന്നുണ്ട്. ഹോസ്റ്റൽ സൗകര്യവുമില്ല. കോഴ്സുകൾ ആകർഷകമല്ലാത്തതിനാൽ പലരും പാതിവഴിയിൽ പഠനം ഉപേക്ഷിക്കുന്നു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിൽ അന്നത്തെ പട്ടിക ജാതി വികസനവകുപ്പ് മന്ത്രി പുതിയ കോഴ്സുകൾ അനുവദിക്കുമെന്ന് പറഞ്ഞെങ്കിലും ഒരു നടപടിയും ആയില്ല.
തൊഴിൽ വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഐയെ നഗരസഭയും എം.എൽ.എയും രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമ്പോൾ പട്ടികജാതി വിഭാഗങ്ങൾക്കുള്ള ഐ.ടി.ഐയും പരിഗണിക്കണം എം.എം ശ്രീധരൻ, പൊതു പ്രവർത്തകൻ
ആധുനിക കാലത്തിന് യോജിച്ച ട്രേഡുകൾ ഇവിടെ കൊണ്ട് വരാൻ സ്ഥലം എം.എൽ.എ ഇടപെടണം
ശശീന്ദ്രൻ ബപ്പൻകാട് , ഭീം ആർമിനേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |