മലപ്പുറം: വനിതാ കമ്മിഷന് മുന്നിലെത്തുന്ന പരാതികളിൽ വേഗത്തിൽ നടപടി കൈക്കൊള്ളാൻ ജില്ലകളിൽ മാസം തോറും രണ്ട് അദാലത്തുകൾ വീതം സംഘടിപ്പിക്കുമെന്ന് വനിതാ കമ്മിഷൻ അംഗം ഇ.എം. രാധ പറഞ്ഞു. തിരൂർ ഇ.എം.എസ് സാംസ്‌കാരിക സമുച്ചയത്തിൽ നടന്ന വനിതാ കമ്മിഷൻ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ പ്രാരംഭഘട്ടമെന്ന നിലയിൽ ഇത് നടപ്പിലാക്കും. നിലവിൽ മാസത്തിൽ ഒരുതവണ മാത്രമാണ് അദാലത്ത് നടത്താറുള്ളത്. ഇത് കേസുകളിൽ നടപടി വൈകുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് രണ്ട് അദാലത്തുകൾ വീതം നടത്താൻ തീരുമാനിച്ചതെന്ന് അവർ പറഞ്ഞു.കുടുംബ പ്രശ്നങ്ങളാണ് കൂടുതലായും ഇപ്പോൾ കമ്മിഷന് മുമ്പിലെത്തുന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ടും നിരവധി പരാതികൾ ഉന്നയിക്കപ്പെടുന്നുണ്ട്. ഇതിൽ ഏറെയും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പെൺകുട്ടികളാണെന്നതാണ് വസ്തുത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |