ഹനോയ്: ക്വാറന്റീൻ വ്യവസ്ഥകൾ ലംഘിച്ച് നിരവധി പേർക്ക് രോഗം പരത്തിയതിന് വിയറ്റ്നാമിൽ യുവാവിനെ അഞ്ച് വർഷം ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. 28 കാരനായ ലെ വാൻ ട്രിയെയാണ് 21 ദിവസത്തെ ഹോം ക്വാറന്റൈൻ ലംഘിച്ചതിന് വിയറ്റ്നാം കോടതി കടുത്ത ശിക്ഷ വിധിച്ചത്.
കൊവിഡ് ബാധിതനായിരുന്ന ട്രി ക്വാറന്റൈൻ വ്യവസ്ഥകൾ ലംഘിച്ച് ഹോട്ട്സ്‌പോട്ടായിരുന്ന ഹോ ചി മിൻ സിറ്റിയിൽ നിന്ന് കാ മൗയിലേക്ക് യാത്ര ചെയ്തു. ഈ യാത്രയിൽ ട്രി കാരണം എട്ട് പേർക്കാണ് രോഗം ബാധിച്ചെന്നും ഇതിൽ ഒരാൾ മരിക്കുകയും ചെയ്തുവെന്നാണ് കോടതി റിപ്പോർട്ടിൽ പറയുന്നത്. സമാനമായ കുറ്റത്തിന് ഹായ് ഡുവോങ്ങിലെ 32കാരന് 18 മാസം തടവും, വിയറ്റ്നാം എയർലൈൻസ് ഫ്‌ളെലറ്റ് അറ്റൻഡന്റിന് രണ്ട് വർഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്.
കൊവിഡ് രൂക്ഷമായി തുടരുന്ന വിയറ്റ്നാമിൽ 540,000 ത്തോളം കൊവിഡ് കേസുകളും 13,000 ത്തിലധികം മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്.
കൂട്ട പരിശോധന, കോൺടാക്ട് ട്രേസിങ്, കർശനമായ ക്വാറന്റൈൻ എന്നിവയിലൂടെ കൊവിഡിനെ നിയന്ത്രിച്ചു നിർത്താനുള്ള പരിശ്രമത്തിലാണ് വിയറ്റ്നാം. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന തലസ്ഥാന നഗരമായ ഹനോയിയിലും വാണിജ്യ കേന്ദ്രമായ ഹോ ചി മിൻ നഗരത്തിലും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |