ഹവാന: ലോകത്താദ്യമായി കൈക്കുഞ്ഞുങ്ങൾക്ക് കൊവിഡ് പ്രതിരോധ വാക്സിൻ നൽകാൻ ആരംഭിച്ച് ക്യൂബ. രാജ്യത്ത് തിങ്കളാഴ്ച മുതൽ രണ്ട് വയസു മുതലുള്ള കുഞ്ഞുങ്ങൾക്ക് വാക്സിൻ നല്കിത്തുടങ്ങി. 2020 മാർച്ച് മുതൽ അടഞ്ഞു കിടക്കുന്ന സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായാണ് ക്യൂബ വാക്സിനേഷൻ വ്യാപകമാക്കിയിട്ടുണ്ട്. നിലവിൽ ടെലിവിഷൻ വഴിയാണ് കുട്ടികൾക്ക് ക്ലാസുകൾ നടക്കുന്നത്. ക്യൂബ വികസിപ്പിച്ച ആഡ്ബാല, സോബറെന എന്നീ വാക്സിനുകളാണ് കുട്ടികളിൽ കുത്തിവയ്കാകൻ ഉപയോഗിക്കുന്നത്. ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയതിനാൽ 12 വയസിനു മുകളിൽ പ്രായമുള്ള കുട്ടികളിൽ വെള്ളിയാഴ്ച മുതൽ വാക്സിനേഷൻ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിയെൻഫ്യൂഗോ പ്രവിശ്യയിൽ രണ്ട് വയസിനും 12 വയസിനും ഇടയിൽ പ്രായുള്ള കുട്ടികളിലെ വാക്സിനേഷൻ ആരംഭിച്ചത്. രാജ്യത്തെ എല്ലാ കുട്ടികൾക്കും വാക്സിൻ കിട്ടിയെന്ന് ഉറപ്പാക്കുമെന്ന് ക്യൂബൻ സർക്കാർ എല്ലാ കുട്ടികൾക്കും വാക്സിൻ കിട്ടിയെന്നു ഉറപ്പാക്കുമെന്നും ക്യൂബൻ സർക്കാർ വ്യക്തമാക്കി.ക്യൂബ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് വാക്സിനുകളെ ഇതുവരെ ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടില്ല. ലാറ്റിനമേരിക്കയിൽ ആദ്യമായി റീകോംബിനന്റ് പ്രോട്ടീൻ സാങ്കേതികവിദ്യ ഉപയോഗിച്ച് വാക്സിൻ നിർമ്മിച്ച രാജ്യങ്ങളിലൊന്നാണ് ക്യൂബ. സാധാരണ ഫ്രിഡ്ജിലെ താപനിലയിൽ കേടുകൂടാതെ സൂക്ഷിക്കാനാകുമെന്നതാണ് ഈ വാക്സിന്റെ സവിശേഷത. അതേ സമയം ചൈനയും യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളും കൊച്ചുകുട്ടികളിലെ വാക്സിനേഷൻ ആരംഭിക്കുന്നതിന് മുന്നോടിയായിട്ടുള്ള പരീക്ഷണഘട്ടത്തിലാണ്. ലാറ്റിനമേരിക്കൻ രാജ്യമായ ചിലി ചൈനയുടെ സിനോവാക് വാക്സിൻ 12 വയസിനു മുകളിൽ പ്രായമുള്ള കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ലോകത്തെല്ലായിടത്തും ഉടൻ തന്നെ സ്‌കൂളുകൾ തുറക്കാൻ യൂണിസെഫ് ആവശ്യപ്പെട്ടിട്ടുണ്ട്. ദീർഘകാലം സ്‌കൂളുകൾ അടച്ചിടുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും യൂണിസെഫ് മുന്നറിയിപ്പ് നല്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |