നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ ഈത്തൻമൊഴിയിൽ മദ്യലഹരിയിൽ ജ്യേഷ്ഠനെ അനുജൻ തലയ്ക്കടിച്ചു കൊന്നു. ഈത്തൻമൊഴി, നങ്കൂരൻവിള സ്വദേശി ഈശ്വരൻ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അനുജൻ വിനുവിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ആയിരുന്നു സംഭവം. ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.
പൊലീസ് പറയുന്നത് : കഴിഞ്ഞ ദിവസം രാത്രി കള്ളിയൻവിളയിലുള്ള കയർ നിർമാണ ഫാക്ടറിയിൽ വച്ച് ഈശ്വരനും വിനുവും ഇവരുടെ സുഹൃത്തായ ജഗദീഷും (28) ചേർന്ന് മദ്യപിച്ചു. ഇതിനിടെ ഈശ്വരനും വിനുവും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ വിനു തറയിൽ കിടന്നിരുന്ന തടികഷണം എടുത്ത് ഈശ്വരന്റെ തലയ്ക്കടിച്ചു. ഇന്ന് രാവിലെ ഫാക്ടറിയിൽ എത്തിയ ആൾക്കാരാണ് ഈശ്വരൻ മരിച്ച വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിനുവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |