തൃശൂർ: മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മയും മരിച്ചു. ആവിണിശ്ശേരി സ്വദേശി തങ്കമണി(70)യാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.തങ്കമണിയുടെ ഭർത്താവ് രാമകൃഷ്ണൻ(75) ഇന്നലെ രാത്രി മരിച്ചിരുന്നു. ഇവരുടെ മകൻ പ്രദീപിനെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രദീപ് മാതാപിതാക്കളെ മഴുകൊണ്ട് തലയ്ക്കടിയ്ക്കുകയായിരുന്നു. ഇയാൾ സ്ഥിരം മദ്യപാനിയായിരുന്നു.ഇന്നലെ രാത്രി ഏഴുമണിക്ക് വീട്ടിൽ ചെറിയ തർക്കമുണ്ടാവുകയും, പ്രതി അച്ഛനെയും അമ്മയേയും തലയ്ക്കടിയ്ക്കുകയുമായിരുന്നു.
തങ്കമണിയേയും രാമകൃഷ്ണനെയും ആദ്യം തൃശൂർ ജനറൽ ആശുപത്രിയിലും, പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം ഇയാൾ ഭാര്യയേയും മകളെയും ഉപദ്രവിച്ചതിനെ തുടർന്ന് അവർ സ്വന്തം വീട്ടിലേക്ക് പോയതായി നാട്ടുകാര്‍ പറയുന്നു.
പൊലീസ് പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. കൊലയ്ക്ക് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പരിശോധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |