ബീജിംഗ്: ഭീകര സംഘടനയായ താലിബാൻ അഫ്ഗാനിസ്ഥാനിൽ രൂപീകരിച്ച ഇടക്കാല സർക്കാരിനെ സ്വാഗതം ചെയ്ത് ചൈന. പുതിയ സർക്കാർ രാജ്യത്ത് സുസ്ഥിരത കൊണ്ടുവരുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാംഗ് വെൻബിൻ പ്രതികരിച്ചു. വിദേശ സൈനിക ശക്തികളെ തുരത്തിയതിന് ശേഷം മൂന്ന് ആഴ്ചയോളം നീണ്ടു നിന്ന അരാജകത്വം അവസാനിച്ചു. പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ രാജ്യത്ത് ക്രമസമാധാനം കൈവരും. രാജ്യപുനർനിർമാണത്തിന്റെ ആരംഭമായിരിക്കുന്നു - വെൻബിൻ പറഞ്ഞു.
യൂറോപ്യൻ യൂണിയനും അമേരിക്കയും താലിബാൻ സർക്കാരിനെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. താലിബാൻ സർക്കാരിന്റെ സ്വഭാവം അറിയാൻ ഇനിയും കാത്തിരിക്കണമെന്നും അവരുടെ പ്രവർത്തികൾ നിരീക്ഷിച്ചതിന് ശേഷമേ പറയാനാവൂവെന്ന നിലപാടാണ് ഖത്തറും തുർക്കിയും സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |