ചെന്നൈ: ജയലളിതയുടെ തോഴിയും പുറത്താക്കപ്പെട്ട എ.ഐ.എ.ഡി.എം.കെ നേതാവുമായ വി.കെ. ശശികലയുടെ നൂറുകോടി വിലമതിക്കുന്ന സ്വത്ത് ആദായനികുതിവകുപ്പ് ബിനാമി ഇടപാട് നിരോധന നിയമപ്രകാരം കണ്ടുകെട്ടി.
ചെന്നൈ പയ്യാനൂരിലെ സിരുവത്തൂർ ഗ്രാമത്തിലെ 49 ഏക്കർ ഭൂമിയും ബംഗ്ളാവുമാണ് പിടിച്ചെടുത്തത്.
2017ൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ഈ ബംഗ്ലാവിൽ റെയ്ഡ് നടത്തിയിരുന്നു. അന്ന് ലഭിച്ച രേഖകൾ പരിശോധിച്ചശേഷമാണ് നടപടി.
ഇതുവരെ മൂന്ന് തവണയായി ശശികലയുടെ 1900 കോടി രൂപയുടെ സ്വത്തുക്കൾ ആദായനികുതി വകുപ്പ് കണ്ടുകെട്ടിയിട്ടുണ്ട്. 300 കോടി വിലമതിക്കുന്ന 67 സ്ഥലങ്ങളും ഇതുവരെ കണ്ടുകെട്ടിയതിൽപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |