അഗര്‍ത്തല: ത്രിപുരയില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസ് അടക്കം പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണം. ആക്രമണങ്ങൾക്ക് പിന്നിൽ ബി.ജെ.പി ആണെന്ന് സി.പി.എം ആരോപിച്ചു.
സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസിലെ ഫര്‍ണീച്ചറുകള്‍ തകര്‍ത്തനിലയിലാണ്. പാര്‍ട്ടി ഓഫീസിന് മുന്നിലുണ്ടായിരുന്ന കാര്‍ അക്രമികള്‍ തീവെച്ചു നശിപ്പിച്ചു. നിരവധി സി.പി.എം പാര്‍ട്ടി നേതാക്കളെയും ആക്രമിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം സി..പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ ത്രിപുര മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാരിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടന്നിരുന്നു. രണ്ടിടത്ത് വാഹനം തടഞ്ഞ ബി.ജെ.പിക്കാരെ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടർന്ന് സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അഗര്‍ത്തലയിലെ സംസ്ഥാന കമ്മിറ്റി ഓഫീസ് അടക്കം പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ബി.ജെ.പി ആക്രമണം അഴിച്ചുവിട്ടതെന്ന് സിപിഎം ആരോപിക്കുന്നു.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള അക്രമത്തെ അപലപിക്കുന്നതായി സി.പി.എം ട്വിറ്ററില്‍ കുറിച്ചു.
BJP criminals burn Bishalgarh office of the CPI(M) and were helped by the police. BJP is using state machinery to attack the opposition voices in the state. This cowardly attack must immediately stop. pic.twitter.com/jwXzD6HHWX
— CPI (M) (@cpimspeak) September 8, 2021
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |