കൊച്ചി: കൊവിഡ് ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽ സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ജോൺ ആവശ്യപ്പെട്ടു. കൊവിഡ് ദുരന്തമാണെന്നും ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സി.എം.പി നിവേദനം നൽകി. കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് 35,000പേർ മരിച്ചെന്നാണ് രേഖകൾ. ഇതിൽ 70ശതമാനം പേർ 60 വയസിന് മുകളിലുള്ളവരാണ്. 40 വയസിനു താഴെ ആയിരം പേരുണ്ട്. ഇവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകാൻ 100കോടി രൂപ മതിയാകും. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സർക്കാർ ഈടാക്കിയ പിഴ 105കോടി രൂപയാണ്. വാർത്താസമ്മേളനത്തിൽ അഡ്വ. സ്വാതികുമാർ, രാജേഷ്, കെ.കെ ചന്ദ്രൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |