കൊച്ചി: ശ്രീലങ്കൻ മത്സ്യബന്ധന ബോട്ടിൽ നിന്ന് മയക്കുമരുന്നും എ.കെ. 47 തോക്കുകളും തിരകളും പിടികൂടിയ കേസിൽ ഒരു ശ്രീലങ്കൻ സ്വദേശിയെ കൂടി എൻ.ഐ.എ അറസ്റ്റു ചെയ്തു. ആലുവ അത്താണിയിൽ തെക്കാനത്ത് വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന അറസരറത്തിനം രമേശ് (37) ആണ് അറസ്റ്റിലായത്. നേരത്തെ അറസ്റ്റിലായ സുരേഷ് രാജിന്റെ സഹോദരനാണ്. അന്താരാഷ്ട്ര കപ്പൽ ചാലിലൂടെ കടത്തുന്ന ആയുധങ്ങൾ, വെടിക്കോപ്പുകൾ, മയക്കുമരുന്നുകൾ എന്നിവ ശ്രീലങ്കയിലും ഇന്ത്യയിലും എത്തിക്കുന്നതിൽ സുരേഷ് രാജിന്റെ സഹായിയായി പ്രവർത്തിക്കുകയായിരുന്നു രമേശ്. ഇയാളുടെ വാടകവീട്ടിൽ നടത്തിയ റെയ്ഡിൽ ആയുധങ്ങളും മയക്കുമരുന്നുകളും കടത്തിയത് സംബന്ധിച്ച രേഖകൾ പിടിച്ചെടുത്തു. തമിഴ് പുലികൾക്ക് വേണ്ടിയാണ് ഇവ കടത്തുന്നതെന്ന് എൻ.ഐ.എ കണ്ടെത്തിയിരുന്നു. പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |