കൊച്ചി: ലൈസൻസില്ലാത്ത തോക്ക് കൈവശം വച്ച കേസിൽ കാശ്മീർ സ്വദേശികൾ ഹാജരാക്കിയ രജൗരി എ.ഡി.എമ്മിന്റെ പേരിലുള്ള രേഖകളും വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ സമഗ്ര അന്വേഷണത്തിനായി അടുത്ത ദിവസം കളമശേരി സി.ഐ പി.ആർ.സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം കാശ്മീരിലേക്ക് തിരിക്കും.എ.ഡി.എമ്മിനെ നേരിൽ കണ്ട് രേഖകളുടെ സാധുത വിലയിരുത്തും. പ്രതികളെ വിശദമായി ചോദ്യം ചെയ്യാനായി അടുത്ത ദിവസം കസ്റ്റഡി അപേക്ഷ നൽകും.
ലൈസൻസില്ലാതെ തോക്ക് കൈവശം വച്ചതിന് മുംബയ് ആസ്ഥാനമായ സ്വകാര്യ സുരക്ഷാ ഏജൻസിയായ സിസ്‌കോയുടെ കാശ്മീർ സ്വദേശികളായ 19 ജീവനക്കാരെ ചൊവ്വാഴ്ചയാണ് ആയുധ നിരോധന നിയമപ്രകാരം കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |