തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഡിപ്പോകൾ വഴി മദ്യവിൽപന ആരംഭിക്കുന്നു എന്ന പ്രചരണം തളളി എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദൻ. ഇപ്പോൾ നടക്കുന്ന ചർച്ചകളെല്ലാം അടിസ്ഥാനമില്ലാത്തതാണ്. കെഎസ്ആർടിസി ഡിപ്പോയിൽ മദ്യവിൽപന സർക്കാർ ആലോചിച്ചിട്ടില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
എന്നാൽ കെഎസ്‌ആർടിസി ഡിപ്പോകളിൽ ഒഴിഞ്ഞുകിടക്കുന്ന മുറികൾ വാടകയ്‌ക്ക് നൽകുന്ന വിവരം എല്ലാ വകുപ്പുകളെയും അറിയിച്ചെന്നും ഒപ്പം ബെവ്‌കൊയെയും അറിയിച്ചിരുന്നതായാണ് ഗതാഗത മന്ത്രി ആന്റണി രാജു മുൻപ് ഈ വിഷയത്തിൽ പ്രതികരിച്ചത്. മദ്യവിൽപന ആരംഭിക്കാനുളള സന്നദ്ധത ബെവ്കൊ അറിയിച്ചതായും ഇത് കെഎസ്‌ആർടിസിയിൽ ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കാനാണെന്നും മന്ത്രി പറഞ്ഞിരുന്നു.
കെഎസ്‌ആർടിസിയിൽ ടിക്കറ്റിതര വരുമാനമുണ്ടാക്കാൻ പമ്പുകളിൽി മറ്റ് വാഹനങ്ങൾക്ക് ഇന്ധനം നിറയ്‌ക്കാനും അനുമതി നൽകിയിരുന്നു. കെഎസ്‌ആർടിസിയിൽ ബിവറേജസ് ഔട്ട്ലറ്റുകൾ തുടങ്ങുമെന്ന വാർത്ത പ്രചരിച്ചതോടെ ശക്തമായി എതിർത്തും അനുകൂലിച്ചും വിവിധ നേതാക്കളടക്കം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എക്‌സൈസ് മന്ത്രി പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |