തിരുവനന്തപുരം: തിരുവനന്തപുരം- കാസർകോട് അതിവേഗ റെയിൽ പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം നടത്താൻ ഇ.ക്യു എം.എസ് ഇന്ത്യ ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തെ നിയോഗിച്ചു. പഠനം 14മാസം കൊണ്ട് പൂർത്തിയാക്കും. അലഹാബാദ്-ഹാൽഡിയ ദേശീയ ജലപാത, കൊച്ചി മെട്രോ, മുംബയ് മെട്രോ, ഡൽഹി- ഗാസിയാബാദ്- മീററ്റ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം എന്നിവയുടെ പരിസ്ഥിതി പഠനം നടത്തിയത് ഇ.ക്യു എം.എസ് ആണ്. പുനരധിവാസം, കുടിയൊഴിപ്പിക്കേണ്ടവരുടെ പ്രശ്നങ്ങൾ എന്നിവയും പഠിക്കും. വിദേശവായ്പയെടുക്കേണ്ടതിനാൽ ജൈക്ക, ലോകബാങ്ക് എന്നിവയുടെ പരിസ്ഥിതി ചട്ടങ്ങളുടെ ലംഘനമുണ്ടാവില്ലെന്നും ഉറപ്പാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |