കൊച്ചി: കേരളത്തിലെ സ്വർണ വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും സ്വകാര്യതയിലേക്ക് പൊലീസിനും ജി.എസ്.ടി വകുപ്പിനും കടന്നുകയറാൻ വഴിയൊരുക്കുന്ന സർക്കാർ നിലപാടിനെ അനുകൂലിച്ച് ചില കേന്ദ്രങ്ങളിൽ നിന്നുള്ള പ്രതികരണങ്ങൾ നിരാശാജനകവും ദുരൂഹവുമാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പത്രക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.
സ്വർണ വ്യാപാരികളോട് മുഖ്യമന്ത്രിക്ക് ഏതു വിഷയത്തെക്കുറിച്ച് സംസാരിക്കാനും അവകാശമുണ്ട്. സ്വർണ വ്യാപാരികളെ പൊതുവായി ബാധിക്കുന്ന വിഷയത്തിൽ ഒറ്റപ്പെട്ട നിലപാട് സ്വീകരിക്കുന്നത് എന്തിന്റെ പേരിലായാലും ദൗർഭാഗ്യകരമാണ്. വ്യാപാരമേഖലയെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നിലപാടുകളോട് സ്വർണവ്യാപാരികൾ എക്കാലവും സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. സർക്കാർ നിലപാടിനെ പിന്തുണയ്ക്കുന്നവർ, മേഖലയിലെ മാഫിയകൾ ആരെന്നു വെളിപ്പെടുത്തണമെന്നും അസോസിയേഷൻ പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്. അബ്ദുൽ നാസർ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |