തിരുവനന്തപുരം: അധികമുള്ള ജീവനക്കാരെ താൽക്കാലികമായി മാറ്റിനിറത്തുകയോ ,അല്ലെങ്കിൽ 50% ശമ്പളം നൽകി ഒരു വർഷം മുതൽ അഞ്ചു വർഷം വരെ ദീർഘകാല ലീവ് നൽകുകയോ വേണമെന്ന നിർദേശം സർക്കാരിനു മുന്നിൽ സമർപ്പിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചു.
കൊവിഡ് കാരണം പകുതി സർവീസുകൾ മാത്രം ഓപ്പറേറ്റ് ചെയ്യുകയും ശമ്പളം ഉൾപ്പെടെയുള്ള ചെലവുകൾക്ക് സർക്കാരിനെ ആശ്രയിക്കേണ്ടി വരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇക്കാര്യം സി.എം.ഡി ബിജു പ്രഭാകർ അംഗീകൃത തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തിൽ അറിയിച്ചു. മദ്ധ്യപ്രദേശിൽ 50% ശതമാനം ശമ്പളം നൽകി ജീവനക്കാർക്ക് ദീർഘകാല അവധി നൽകി. ശമ്പളത്തിന് ഉൽപ്പെടെ ഏതാണ്ട് 100 കോടിയോളം രൂപയാണ് സർക്കാരിനോട് ഓരോ മാസവും അഭ്യർത്ഥിക്കുന്നത്. . ചെലവ് കുറക്കേണ്ടത് അനിവാര്യമാണെന്ന് ബിജു പ്രഭാകർ പറഞ്ഞു .വരുമാനമില്ലാത്ത സർവീസുകൾ ഒഴിവാക്കും. ഇപ്പോഴത്തെ വരുമാനം കൊണ്ട് ഇന്ധനച്ചെലവ് മാത്രമാണ് നടക്കുന്നത്.
ബെവ്കോ ഔട്ട് ലെറ്റുകൾ
ഡിപ്പോകളില്ല
ബെവ്കോ ഔട്ട്‌ലൈറ്റുകൾ കെ.എസ്.ആർ.ടി.സിയുടെ ഒരു ഡിപ്പോയിലും തുടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് സിഎംഡി യോഗത്തെ അറിയിച്ചു. ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന സ്ഥലങ്ങൾ വർക്ക് ഷോപ്പോ, ഡിപ്പോയ്ക്ക് പുറത്തുള്ളവയോ, കെ.എസ്.ആർ.ടി.സിക്ക് വിവിധ സ്ഥലങ്ങളിൽ റോഡിന്റെ വശത്തുള്ള സ്ഥലങ്ങളിലോ ആണ്. ഉയർന്ന വാടക ലഭിക്കുന്ന പക്ഷം ഈ സ്ഥലങ്ങൾ ബെവ്കോയ്ക്ക് വാടകയ്ക്ക് നൽകാമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |