ന്യൂഡൽഹി: ഇക്കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിനിടെ രാജ്യസഭയിൽ പ്രതിപക്ഷാംഗങ്ങൾ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട അന്വേഷണത്തിനോട് സഹകരിക്കില്ലെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെ പറഞ്ഞു. ഇൻഷ്വറൻസ് ബിൽ ചർച്ചയ്‌ക്കിടെ നടുത്തളത്തിൽ സുരക്ഷാ ജീവനക്കാരും പ്രതിപക്ഷ എം.പിമാരും തമ്മിൽ കൈയാങ്കളിയുണ്ടാതാണ് പ്രത്യേക കമ്മിറ്റിയെ വച്ച് അന്വേഷിക്കുന്നത്. എം.പിമാരെ തടയാൻ പുറത്ത് നിന്ന് ആളെയിറക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
വർഷകാല സമ്മേളനത്തിനിടെ ആഗസ്റ്റ് 11നുണ്ടായ സംഭവം അടഞ്ഞ അദ്ധ്യായമാണ്. അതു വീണ്ടും തുറക്കുന്നത് ശരിയല്ല. കമ്മിറ്റിയുമായി സഹകരിക്കില്ലെന്ന് മറ്റ് പ്രതിപക്ഷ കക്ഷികളും അറിയിച്ചിട്ടുണ്ടെന്ന് ഖാർഗെ പറഞ്ഞു. 17 പ്രതിപക്ഷ പാർട്ടികൾ ഇക്കാര്യം ചൂണ്ടിക്കാട്ടി രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിന് കത്തയ്ക്കാൻ ആലോചിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |