ദുബായ് : തന്റെ അഭിപ്രായം മാനിക്കാതെ ട്വന്റി-20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ക്യാപ്ടൻ സ്ഥാനം രാജിവച്ച് സ്പിന്നർ റാഷിദ് ഖാൻ.ഇതോടെ മുൻ നായകൻ മുഹമ്മദ് നബിയെ ക്യാപ്ടനായി പ്രഖ്യാപിച്ച് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്.
കഴിഞ്ഞ രാത്രി അഫ്ഗാൻ ക്രിക്കറ്റ് ബോർഡിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് റാഷിദ് ഖാന്റെ നേതൃത്വത്തിലുള്ള 16 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്. ഒരു ടീമിൽ 15 അംഗങ്ങളും മൂന്ന് റിസർവ് താരങ്ങളും എന്ന ഐസിസി ചട്ടം നിലനിൽക്കെയാണ് 16 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ടീം പ്രഖ്യാപിച്ച് 22 മിനിട്ടിനുള്ളിൽ രാജി അറിയിച്ച് റാഷിദ് ഖാനും ട്വീറ്റ് ചെയ്തു.
ലോകകപ്പിനായി അടുത്തിടെ ടീമിലില്ലാത്ത പലരെയും ഉൾപ്പെടുത്തിയതാണ് റാഷിദിനെ പ്രകോപിപ്പിച്ചത്. ഒരു വർഷത്തോളമായി വിലക്കിലായിരുന്ന മുഹമ്മദ് ഷഹ്സാദ്,കുറച്ചുകാലമായി ടീമിലില്ലാത്ത പേസ് ദ്വയം ഷപൂർ സദ്രാൻ – ദൗലത്ത് സദ്രാൻ എന്നിവരെല്ലാം ടീമിലുണ്ട്. ഷപൂർ കഴിഞ്ഞ വർഷം മാർച്ചിലാണ് ഏറ്റവും ഒടുവിൽ അഫ്ഗാനായി ട്വന്റി20 മത്സരം കളിച്ചത്. ദൗലത്ത് സദ്രാനാകട്ടെ രണ്ടു വർഷത്തോളമായി ടീമിലില്ല. അഞ്ച് വർഷമായി ടീമിലില്ലാത്ത ഹമീദ് ഹസനെയും ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |