നെടുമങ്ങാട്: ലോട്ടറി കച്ചവടക്കാരിയായ ഉഴപ്പാക്കോണം തടത്തരികത്ത് വീട്ടിൽ സൂര്യഗായത്രിയെ (20) പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചുകയറി കുത്തിക്കൊന്ന കേസിൽ തെളിവെടുപ്പ് പൂർത്തിയായി. പ്രതി പേയാട് വാറുവിളാകത്ത് വീട്ടിൽ അരുണിനെ മൂന്ന് ദിവസത്തെ വിശദമായ തെളിവെടുപ്പിനു ശേഷം നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
താനുമായി ദീർഘകാല ബന്ധം പുലർത്തുകയും ലക്ഷങ്ങൾ കൈക്കലാക്കുകയും ചെയ്ത ശേഷം മറ്റൊരാളെ വിവാഹം ചെയ്തതിലുള്ള പ്രതികാരമാണ് യുവതിയെ വക വരുത്താൻ കാരണമെന്ന് അരുൺ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. മൂന്ന് ദിവസം രഹസ്യമായി വീടും പരിസരവും നിരീക്ഷിച്ചാണ് കൊല ചെയ്യാനുള്ള സമയം തീരുമാനിച്ചത്. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സൂര്യഗായത്രിയുടെ വീട്ടിലും കൊലയ്ക്ക് ശേഷംപ്രതി ഒളിക്കാൻ ശ്രമിച്ച സ്ഥലങ്ങളിലും ഇയാളെ എത്തിച്ച് തെളിവെടുത്തു.
കഴിഞ്ഞ 30നായിരുന്നു സൂര്യഗായത്രിയെ ഉഴപ്പാക്കോണത്തെ വീട്ടിൽ വച്ച് അരുൺ കുത്തിപ്പരിക്കേൽപ്പിച്ചത്. മുപ്പത്തിമൂന്നിലധികം കുത്തുകളേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സൂര്യഗായത്രി 31ന് പുലർച്ചെ മരിച്ചു.
വത്സലയും മകളും തന്നെ ആക്രമിക്കാൻ ശ്രമിച്ചെന്ന് വരുത്തിത്തീർക്കാൻ അരുൺ സ്വയം കൈയ്‌ക്ക് കുത്തുകയായിരുന്നുവെന്നും സമ്മതിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |