കോഴിക്കോട്: മിഠായിതെരുവിനോടു ചേർന്നുള്ള എം.പി റോഡിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഫയർഫോഴ്സിനോട് റിപ്പോർട്ട് തേടി.
ഈ ഭാഗത്ത് ഇടയ്ക്കിടെ തീപിടുത്തമുണ്ടാകുന്നത് വിശദമായി പരിശോധിച്ച് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി മാദ്ധ്യപ്രവർത്തകരോടു പറഞ്ഞു. അശാസ്ത്രീയമായി സാധനങ്ങൾ സൂക്ഷിക്കുന്നുണ്ടോ എന്നും പരിശോധിക്കും.
മിഠായിത്തെരുവിലും പരിസരത്തും വീണ്ടും ഫയർ ഓഡിറ്റ് നടത്തുമെന്ന് ഫയർ ഫോഴ്സ് റീജിണൽ ഓഫീസർ ടി.രാജേഷ് വ്യക്തമാക്കി. നിലവിലെ അഗ്നിരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തും.
കച്ചവടക്കാരുടെയും തൊഴിലാളികളുടെയും സഹായത്തോടെയുള്ള അഗ്നിശമന സേനയുടെ സമയോചിത ഇടപെടലിലാണ് വൻദുരന്തം വഴിമാറിയത്. കടയിൽ നിന്ന് പുക ഉയരുന്നത് കണ്ടയുടൻ അടുത്തുള്ള വ്യാപാരികൾ തങ്ങളുടെ കടകളിലെ ഫയർ എക്‌സ്റ്റിംഗ്വിഷ്വറുമായി ഓടിയെത്തിയിരുന്നു. ഇതുവഴി തീ പെട്ടെന്ന് പടരുന്നത് ഒഴിവാക്കാൻ കഴിഞ്ഞു. തീപിടിത്തമുണ്ടായി മിനിറ്റുകൾക്കകം മൂന്നു ഫയർ സ്റ്റേഷനുകളിൽ നിന്നായി 7 യൂണിറ്റാണ് സംഭവസ്ഥലത്ത് പാഞ്ഞെത്തിയത്.
#
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |