കൊച്ചി: സർക്കാർ ആശുപത്രികളിലെയും സ്വകാര്യ ലാബുകളിലെയും ആന്റിജൻ പരിശോധന ജില്ലയിൽ നിർത്തി. രോഗലക്ഷണങ്ങളുമായി ചികിത്‌സയ്ക്ക് എത്തുന്നവർക്ക് മാത്രമേ ഇനി ആന്റിജൻ ടെസ്റ്റ് നടത്താവൂ. മറ്റുള്ളവരെല്ലാം ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയരാകണമെന്നും ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. സർക്കാർ സ്ഥാപനങ്ങളിലെ ആന്റിജൻ കിറ്റ് മടക്കി വാങ്ങും. സ്വകാര്യ ലാബുകളിലെ ആന്റിജൻ കിറ്റ് തിരികെ വാങ്ങാനുള്ള നടപടിക്കും ബന്ധപ്പെട്ടവർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ആന്റിജൻ കിറ്റ് വാങ്ങി പരിശോധന നടത്തുന്നവർ ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയരാകണമെന്നും കളക്ടർ അറിയിച്ചു. ക്വാറന്റൈൻ ലംഘിക്കുന്നതായി കണ്ടെത്തുന്നവരെ ഇനിമുതൽ ഒരു കാരണവശാലും വീടുകളിലേക്ക് തിരികെ അയക്കില്ല.അവരെ ഡൊമിസിലറി കെയർ സെന്ററുകളിലേക്ക് മാറ്റണമെന്നും കളക്ടർ നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |