തൃശൂർ : വിയ്യൂർ ജയിലിന് കീഴിലുള്ള ബ്യൂട്ടിപാർലറിൽ നിന്നും കഞ്ചാവ് പിടികൂടി. വേസ്റ്റ് ബക്കറ്റിൽ കടലാസിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ജയിലിന്റെ പെട്രോൾ പമ്പിന് മുൻവശത്തെ ബ്യൂട്ടി പാർലറിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്. നേരിയ അളവിലുള്ള കഞ്ചാവാണ് പിടിച്ചെടുത്തത്.
നേരത്തെ ജയിലുണ്ടായിരുന്ന ശിക്ഷാ തടവുകാരനാണ് കഞ്ചാവ് കൊണ്ടുവച്ചതെന്നാണ് സൂചന. ജയിലിലേക്കുള്ള കഞ്ചാവാണ് ഇതെന്നാണ് കരുതുന്നത്. നേരത്തെ ജയിൽ പെട്രോൾ പമ്പിനോട് ചേർന്നുള്ള ബാത്ത് റൂമിൽ നിന്നും കഞ്ചാവ് പിടികൂടിയിരുന്നു. രണ്ടാഴ്ച്ച മുമ്പ് സെൻട്രൽ ജയിലിലെ വിവിധ സെല്ലുകളിൽ നടത്തിയ പരിശോധനകളിൽ ടി.പി വധക്കേസ് പ്രതി കൊടി സുനി, അയ്യന്തോൾ ഫ്‌ളാറ്റ് കൊലക്കേസ് പ്രതി റഷീദ് എന്നിവരുടേതടക്കം നിരവധി പേരുടെ സെല്ലുകളിൽ നിന്ന് കഞ്ചാവും മൊബൈലും പിടികൂടിയിരുന്നു. ഇത് സംബന്ധിച്ച് വിയ്യൂർ പൊലീസ് അന്വേഷിച്ച് വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |