തൃശൂർ : കൊവിഡ് മരണം 2500 കടന്നപ്പോൾ, രണ്ടാം തരംഗത്തിൽ മാത്രം മരിച്ചത് 2000 ഓളം പേർ. കഴിഞ്ഞവർഷം ജനുവരി 30 ന് കൊവിഡ് സ്ഥിരീകരിച്ച ശേഷം സെപ്തംബർ ഒമ്പത് വരെ ആകെ റിപ്പോർട്ട് ചെയ്ത 44,118 രോഗികളിൽ 2, 517 പേരാണ് മരിച്ചത്. ഇത് ആകെ രോഗികളിൽ 0. 57 ശതമാനം വരും.
കൊവിഡ് ചികിത്സയിലിരിക്കെ നെഗറ്റീവായി എതാനും ദിവസങ്ങൾക്കുള്ളിൽ മരിച്ചാൽ കൊവിഡ് മരണമായി കണക്ക് കൂട്ടാത്തതിനാൽ യഥാർത്ഥ കണക്ക് ഇതിലും കൂടുമെന്ന് ആരോഗ്യ വകുപ്പ് അധികൃതരും സമ്മതിക്കുന്നു. ഇപ്പോൾ കൊവിഡ് പോസിറ്റീവ് ആയവർക്ക് നെഗറ്റീവായോ എന്നറിയാനുള്ള ടെസ്റ്റും ഇല്ല. രോഗം വന്ന് 12 മുതൽ 17 ദിവസം കഴിഞ്ഞാൽ രോഗമുക്തി പട്ടികയിൽ ഉൾപ്പെടുത്തും. മരണക്കണക്കിലേറെയും കൊവിഡാനന്തര മരണമാണ്. കഴിഞ്ഞവർഷം മേയ് 22 നാണ് ജില്ലയിലെ ആദ്യ കൊവിഡ് മരണം. തുടർന്നുള്ള എല്ലാ മാസവും മരണമുണ്ടായി. കഴിഞ്ഞ വർഷം ഒക്ടോബർ മുതലാണ് മരണ സംഖ്യ കൂടിയത്. എന്നാൽ ഇത് മേയ് മാസം ആകുമ്പോഴേക്കും കുതിച്ചുയർന്നു. ആകെയുണ്ടായ മരണങ്ങളിൽ 1,932 പേരും മരിച്ചത് കഴിഞ്ഞ നാലര മാസത്തിനുള്ളിലായിരുന്നു. ആഗസ്റ്റിൽ മാത്രം 548 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്.
അഞ്ച് മാസത്തെ മരണം
1,932
മേയ് 445
ജൂൺ 357
ജൂലായ് 398
ആഗസ്റ്റ് 548
സെപ്തംബർ 8 വരെ 184
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |