SignIn
Kerala Kaumudi Online
Friday, 19 April 2024 9.21 PM IST

അധികാരത്തിലെത്തിയിട്ടും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ താലിബാനായില്ല : യു.എൻ

gghgh

കാബൂൾ : അഫ്ഗാനിൽ രക്തച്ചൊരിച്ചിലിലൂടെ താലിബാന് അധികാരം പിടിച്ചെടുക്കാനായെങ്കിലും, അഫ്ഗാൻ ജനതയുടെ വിശ്വാസം നേടിയെടുക്കാനായിട്ടില്ലെന്ന് യുഎൻ. അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതി ഏറെ പരിതാപകരമാണെന്ന് യു.എന്നിലെ അഫ്ഗാനിസ്ഥാന്റെ പ്രത്യേക പ്രതിനിധി ഡെബോറ ലിയോൺസ് പറഞ്ഞു. 'കാബൂളിലെ സർക്കാരിന്റെ വീഴ്ചയോടെ രാജ്യത്തെ ജനങ്ങൾ കടുത്ത ആശങ്കയിലാണെന്നും രാജ്യത്ത് താലിബാൻ എങ്ങനെ ഭരണം നടത്തും എന്നതിൽ ഏവർക്കും ആശങ്കയുണ്ടെന്നും അവരുടെ ഭരണരീതികൾ അനുസരിച്ചായിരിക്കും അഫ്ഗാൻ ജനതയുടെ ഭാവിയെന്നും ഡെബോറ ലിയോൺസ് പറഞ്ഞു. യുദ്ധക്കെടുതിൽ വലയുന്ന അഫ്ഗാൻ ജനതയുടെ ഭൂരിഭാഗവും പട്ടിണിയിലൂടെയാണ് കടന്നുപോകുന്നത്. താലിബാൻ രാജ്യത്ത് അധികാരം പിടിച്ചെടുത്തതിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധി വരും ദിവസങ്ങളിൽ രൂക്ഷമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

അതേസമയം അഫ്ഗാനിസ്ഥാനിൽ സാമ്പത്തിക തകർച്ചയിൽപ്പെട്ട് ലക്ഷക്കണക്കിനാളുകൾ മരിക്കുന്നത് ഒഴിവാക്കാൻ ലോകരാജ്യങ്ങൾ

താലിബാനുമായി ചർച്ചയിലേർപ്പെടണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭ്യർത്ഥിച്ചു. നമ്മുടെ തത്വത്തിൽ നിലയുറച്ചുകൊണ്ടുള്ള ചർച്ചകളാകണം അവ. പട്ടിണിമൂലം ഏറെ ദുരിതം അനുഭവിക്കുന്ന ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തതോടെ രാജ്യത്ത് നിന്ന് പലായനം ചെയ്ത മുൻ സർക്കാറിലെ ഉദ്യോഗസ്ഥർ മടങ്ങിവരണമെന്ന് ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് ഹസൻ അഖുന്ദ് അഭ്യർത്ഥിച്ചു. മടങ്ങിവരുന്നവരുടെ ജീവന് പൂർണ സുരക്ഷിതത്വം നൽകുമെന്നും രാജ്യത്തുള്ള നയതന്ത്ര പ്രതിനിധികൾ, എംബസി ഉദ്യോഗസ്ഥർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുടെ ജീവന് ഭീഷണിയുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. രക്തച്ചൊരിച്ചിലിന്റെ സമയം അവസാനിപ്പിച്ചുവെന്നും തകർന്നടിഞ്ഞ രാജ്യത്തെ പുനർനിർമ്മിക്കുക എന്ന ലക്ഷ്യം മാത്രേമേ മുന്നിലുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേ സമയം താലിബാൻ സർക്കാരിന് അനുകൂലമായ നിലപാട് സ്വീകരിക്കുമ്പോഴും താലിബാനെ പൂർണമായും വിശ്വസിക്കാതെ റഷ്യ. മേഖലയിലെ ഭീകരരുടെ സാന്നിദ്ധ്യത്തെ ചെറുക്കാൻ താജിക്കിസ്ഥാനിലെ റഷ്യൻ സൈനിക താവളം കൂടുതൽ ശക്തമാക്കാൻ റഷ്യ തീരുമാനിച്ചു. അത്യാധുനിക ആയുധങ്ങളും റഡാർ സംവിധാനങ്ങളുമുൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങളാണ് റഷ്യ നടത്തുന്നത്.

താലിബാൻ അഫ്ഗാനിൽഅധികാരം പിടിച്ചെടുക്കുമെന്ന് ഉറപ്പായ ഘട്ടത്തിൽ താജിക്കിസ്ഥാനുമായി ചേർന്ന് റഷ്യൻ കരസേന സംയുക്ത പരിശീലന പരിപാടി നടത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.