പാലാ: നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ പാലാ ബിഷപ്പിന് പിന്തുണയുമായി സ്ഥലം എംഎൽഎ മാണി സി.കാപ്പൻ. വിവാദത്തിന് പിന്നിൽ മയക്കുമരുന്ന് ലോബിയാണോ എന്ന് സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ലെന്ന് മാണി സി.കാപ്പൻ അഭിപ്രായപ്പെട്ടു. കോൺഗ്രസ് നേതാക്കൾ ഉൾപ്പടെ യുഡിഎഫ് നേതാക്കൾ ബിഷപ്പിനെതിരെ പ്രസ്‌താവന നടത്തിയിരിക്കെയാണ് മുന്നണിയിലെ എംഎൽഎ ആയ മാണി.സി കാപ്പൻ പിന്തുണച്ചിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.
ബിഷപ്പിന്റെ പ്രസംഗത്തിന്റെ പാവനതയും ഉദ്ദേശശുദ്ധിയും വളച്ചൊടിക്കുന്നതിന് താൽപര്യമുളളവരുടെ കടന്നുകയറ്റമാണ് ഇപ്പോഴെന്ന് അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു. അതേസമയം വിഷയത്തിൽ പാലാ രൂപത വിശദീകരണവുമായെത്തി. സമൂഹത്തിൽ അപകടകരമായ പ്രവണതയെ സംബന്ധിച്ച മുന്നറിയിപ്പാണ് ബിഷപ്പ് നൽകിയതെന്ന് രൂപതാ സഹായമെത്രാൻ വിശദീകരിച്ചു. തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |