ലക്നൗ: സമാജ്‌വാദി പാർട്ടി എം.പി അസം ഖാൻ അദ്ധ്യക്ഷനായ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന മുഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ 70.05 ഹെക്ടർ (ഏകദേശം 173 ഏക്കര്‍) ഭൂമി യു.പിയിലെ രാംപൂരിലെ ജില്ലാ ഭരണകൂടം തിരിച്ചുപിടിച്ചു.
മൗലാന മുഹമ്മദ് അലി ജൗഹർ ട്രസ്റ്റിനു കീഴിലാണ് സർവകലാശാല പ്രവർത്തിക്കുന്നത്. സർവകലാശാലയുടെ ഭൂമി തിരിച്ചുപിടിക്കരുതെന്ന ഹർജി തിങ്കളാഴ്ച അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു. 2005ൽ സർക്കാർ നൽകിയ ഭൂമി ചില നിബന്ധനകൾ പാലിക്കുന്നില്ലെന്ന് കണ്ട് തിരിച്ചുപിടിക്കാൻ തീരുമാനിക്കുകയായിരുന്നു.
നിരവധി കേസുകളിൽ കുറ്റാരോപിതനായ അസം ഖാനും മകൻ അബ്ദുള്ള ഖാനും സീതാപൂർ ജില്ലാ ജയിലിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |