SignIn
Kerala Kaumudi Online
Friday, 29 March 2024 7.01 AM IST

ഐ ലീഗ് സെക്കൻഡ് ഡിവിഷനിലേക്ക് നാല് താരങ്ങൾ: തൃക്കരിപ്പൂർ വീണ്ടും ദേശീയതലത്തിൽ പന്തുതട്ടും

football

തൃക്കരിപ്പൂർ:ചെറിയൊരു ഇടവേളക്ക് ശേഷം തൃക്കരിപ്പൂരിൽ നിന്ന് ഫുട്ബാളിൽ വീണ്ടും താരോദയങ്ങൾ. ഇന്ത്യക്ക് വേണ്ടി നിരവധി മത്സരങ്ങൾ കളിച്ച് ശ്രദ്ധേയരായ മുഹമ്മദ് റാഫി , എം.സുരേഷ് അടക്കം ഒരു ഡസനിലധികം പ്രൊഫഷണൽ ഫുട്ബാൾ പ്രതിഭകൾക്ക് ജന്മം നൽകിയ തൃക്കരിപ്പൂരിൽ നിന്ന് ബെംഗളൂരു എച്ച്.എ.എൽ എഫ്.സി ഇക്കുറി ആദ്യം തന്നെ രിഹ്ഫത്ത് റംസാനെ സൈൻ ചെയ്യുകയായിരുന്നു.

പിന്നാലെ ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ കളിക്കുന്ന കേരള ടീമിലേക്ക് നൗഫൽ മെട്ടമ്മൽ, റിസ്‌വാനലി വൾവക്കാട്, നിതിൻ കൃഷ്ണൻ ഇളമ്പച്ചി ആദർശ് കാലിക്കടവ് എന്നിവർക്കും സൈനിംഗ് ലഭിച്ചു.

ഒക്ടോബറിൽ ബാംഗ്ലൂരുവിൽ നടക്കുന്ന ഐ ലീഗ് സെക്കൻഡ് ഡിവിഷൻ ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഈ നാലുപേരും കേരള യുണൈറ്റഡ് എഫ്.സിക്കായി ജഴ്സിയണിയും. . ഇന്ത്യയിൽ നിന്നുള്ള പത്ത് ടീമുകൾ കളിക്കുന്ന ചാമ്പ്യൻഷിപ്പിൽ കേരളത്തിൽ നിന്നും കേരള യുണൈറ്റഡ് എഫ്.സി.ടീമിനെ മാത്രമാണുള്ളത്.

മേയ്ഡ് ഇൻ ജി.എച്ച്.എസ്.എസ് തൃക്കരിപ്പൂർ

സന്തോഷ് ട്രോഫി ടൂർണ്ണമെന്റിൽ തൃക്കരിപ്പൂരിലെ കളിക്കാരുടെ സാന്നിദ്ധ്യം എക്കാലത്തുമുണ്ടായിരുന്നു. മുഹമ്മദ് റാഫി ,സഹോദരന്മാരായ റാസി , ഷാഫി , സി. തമ്പാൻ, പി.കുഞ്ഞികൃഷ്ണൻ എം. സുരേഷ്, സഹോദരൻ സുധീഷ് , എടാട്ടുന്മലിലെ ടി.വി. ബിജുകുമാർ , സജിത്, സജേഷ്, നജേഷ് , എ. പ്രവീൺ കുമാർ , എ.ജി. അസ്ലം, മുനീർ കാരോളം, സജീർ വൾവക്കാട് എന്നിങ്ങനെ വിവിധ പ്രൊഫഷണൽ ടീമുകളിൽ കളിച്ചവരുടെ എണ്ണം അനവധി. തൃക്കരിപ്പൂർ ഗവ ഹയർസെക്കൻഡറി സ്കൂളിലെ കായികാദ്ധ്യാപകനായിരുന്ന എ.രാമകൃഷ്ണന്റെ കീഴിൽ പരിശീലനം നടത്തിയവരാണ് സംസ്ഥാന,ദേശീയ തലത്തിൽ ശ്രദ്ധേയരായ ഈ താരങ്ങളെല്ലാം.എടാട്ടുമ്മൽ സുഭാഷ് സ്പോർട്സ് ക്ലബ്ബ്, ആക്മി തൃക്കരിപ്പൂർ, ഹിറ്റാച്ചി തൃക്കരിപ്പൂർ , റെഡ് സ്റ്റാർ ഇളമ്പച്ചി , ഉദിനൂർ സെന്റർ യൂണിറ്റി തുടങ്ങിയവയാണ് താരങ്ങളെ വാർത്തെടുത്ത ക്ലബ്ബുകളിൽ പ്രധാനപ്പെട്ടവ. നിലവിൽ പുതു താരങ്ങളെ കണ്ടെത്താനായി എം.ബി.എം. അക്കാഡമി, ഇ.കെ.നായനാർ അക്കാഡമി, തൃക്കരിപ്പൂർ അക്കാഡമി തുടങ്ങിയവയും പുതിയ പ്രതിഭകളെ കണ്ടെത്താൻ സജീവമായുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.