കൊടുങ്ങല്ലൂർ: മുസ്ലിം സമുദായം നർക്കോട്ടിക്ക് ജിഹാദ് നടത്തുന്നുവെന്ന നിന്ദ്യമായ പരാമർശം അങ്ങേയറ്റം ലജ്ജാകരവും വാസ്തവ വിരുദ്ധവുമാണെന്ന് കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇസ്ലാം നിരോധിച്ച ലഹരി ഉപയോഗം മുസ്ലിം സമുദായത്തിനെതിരെ ബിഷപ്പ് ഉപയോഗിച്ചതിന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ട്. സമൂഹത്തിൽ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കാൻ ചുമതലപ്പെട്ടവരിൽ നിന്നും വർഗീയ വിഷം തുപ്പുന്ന പ്രസ്താവന ഉണ്ടാകുന്നത് സമുദായങ്ങളുടെ മനസടുപ്പം കുറയ്ക്കാനും നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനുമുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണ്. ക്രൈസ്തവ സമുദായം ബിഷപ്പിന്റെ പ്രസ്താവനയെ വെറുപ്പോടെയേ കാണൂ.ന്യൂനപക്ഷ അവകാശ ധ്വംസനം സർവസാധാരണമായ കാലഘട്ടത്തിൽ ദളിത് ന്യൂനപക്ഷ ഐക്യം കെട്ടിപ്പടുക്കാൻ ചുമതലപ്പെട്ട പിതാവ് വർഗ്ഗീയ ശക്തികളെ തൃപ്തിപ്പെടുത്താൻ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണെന്ന് മഹല്ല് കമ്മിറ്റി അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |