സിലിഗുരി: പശ്ചിമ ബംഗാളിലെ ദക്ഷിൺ ദിനാജ്പൂർ ജില്ലയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് 57 കോടി രൂപയുടെ പാമ്പ് വിഷം അതിർത്തി സുരക്ഷാ സേന (ബി.എസ്.എഫ്) പിടിച്ചെടുത്തു. മൂന്ന് സ്‌ഫടിക പാത്രങ്ങളിലായി പൗഡർ, ഖര-ദ്രാവക രൂപത്തിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഏകദേശം 12 പൗണ്ട് തൂക്കം വരുന്ന പാമ്പിൻ വിഷത്തിന് അന്താരാഷ്ട്ര മാർക്കറ്റിൽ ഏകദേശം 57 കോടി രൂപ വിലവരുമെന്നും ഇവ സൂക്ഷിച്ചിരുന്ന ജാറുകളിൽ ഫ്രാൻസിൽ ഉണ്ടാക്കിവയാണെന്ന് രേഖപ്പെടുത്തിയിരുന്നതായും ബി.എസ്.എഫ് വ്യക്തമാക്കി.
ഡോംഗി ഗ്രാമത്തിൽ നിർമ്മാണത്തിലിരുന്ന ഒരു ശ്രദ്ധിക്കപ്പെടാത്ത വീട്ടിൽ നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്. പാമ്പിന്റെ വിഷം അടങ്ങിയിരിക്കുന്നതായി സംശയിക്കുന്ന ജാറുകൾ ചാക്കിനുളളിൽ മണലിൽ കുഴിച്ചിട്ട നിലയിലായിരുന്നു. ജാറുകളിൽ കോബ്ര എസ്പി - റെഡ് ഡ്രാഗൺ - മെയ്ഡ് ഇൻ ഫ്രാൻസ് - കോഡ് നമ്പർ- 6097, എന്ന് രേഖപ്പെടുത്തിയിരുന്നതായും ബി.എസ്.എഫ് പറയുന്നു.
ബി.എസ്.എഫിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഫ്രാൻസിൽ നിന്ന് ബംഗ്ലാദേശിലേക്ക് വിഷം കൊണ്ടുവരാനാണ് സാദ്ധ്യത. കൂടാതെ, കള്ളക്കടത്തുകാർ ഉൽപ്പന്നം ഇന്ത്യയിലേക്കും അവിടെ നിന്ന് അത് ചൈനയിലേക്കും അയയ്‌ക്കാൻ ഉദ്ദേശിച്ചിരുന്നു. അവിടെ അത് പരമ്പരാഗത മരുന്നുകളിൽ ഉപയോഗിക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |